E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അച്ഛനായ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു ; മണിക്കൂറുകൾക്കുള്ളിൽ ഭാര്യയുടെ മരണവാർത്തയെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

couples
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിർഭാഗ്യവാനായ ഒരു അച്ഛന്റെ കഥയല്ല ഇത്. മറിച്ച് ഭാര്യയെ ഒരുപാടു സ്നേഹിക്കുന്ന മകളെ ഒരു രാജകുമാരിയെപ്പോലെ വളർത്താൻ ആഗ്രഹിക്കുന്ന ഒരു പുരുഷന്റെ കഥയാണ്. പക്ഷേ ഈ ജീവിതകഥയിലെ താരം മേഗൺ ജോൺസൺ എന്ന യുവതിയാണ്. ഹൃദയമാറ്റ ശസ്ത്രക്രിയക്കു ശേഷവും ഒട്ടും ഭയമില്ലാതെ ഒരു കുഞ്ഞിനു ജന്മം നൽകാൻ മനസ്സുകാട്ടുകയും ഒടുവിൽ മനസ്സില്ലാമനസ്സോടെ മരണത്തിനു കീഴടങ്ങുകയും ചെയ്ത മേഗൻ.

ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് താനൊരു അച്ഛനായ വിവരം നഥാൻ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞത്. അപ്പോഴും ആ സന്തോഷത്തിന് ആയുസ്സു കുറവായിരിക്കുമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നില്ല. കുഞ്ഞിന് ജന്മം നൽകി ആറുമണിക്കൂറുകൾക്കു ശേഷമാണ് മേഗന് ശാരീരിക അസ്വസ്ഥകൾ ആരംഭിച്ചത്. അധികം വൈകാതെ അവൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

മേഗന്റെ മരണത്തെക്കുറിച്ച് നഥാന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ. ആദ്യത്തെ കൺമണിയെ കൊഞ്ചിച്ചും പാലൂട്ടിയും മേഗനും ഭർത്താവും അന്നുമുഴുവൻ സംസാരിച്ചിരുന്നു. പ്രവസവത്തിൽ കോംപ്ലിക്കേഷൻസ് ഒന്നും ഇല്ലായിരുന്നതുകൊണ്ട് ഇരുവരും സന്തുഷ്ടരുമായിരുന്നു. പക്ഷേ ആ സന്തോഷം കുറച്ചു മണിക്കൂറുകൾക്കുള്ളിൽ സങ്കടത്തിനു വഴിമാറി. 

15–ാം വയസ്സുമുതൽ മേഗന് ഹൃദ്രേോഗം ഉണ്ടായിരുന്നു. ബാസ്ക്കറ്റ് ബോളും വോളിബോളും ഉൾപ്പെടെ എല്ലാകായികയിനങ്ങൾക്കും മുൻപന്തിയിലായിരുന്നു മേഗൻ. സ്റ്റെപ്പുകൾ കയറുമ്പോൾ വല്ലാത്ത ശ്വാസംമുട്ടലുണ്ടാകുമായിരുന്നു മേഗന്. അതായിരുന്നു ഹൃദ്രോഗത്തിന്റെ ആദ്യത്തെ സൂചന. മേഗൻ വളരുന്നതിനനുസരിച്ച് അസുഖത്തിന്റെ അസ്വസ്ഥതകളും കൂടി. ഒടുവിൽ 23–ാം വയസ്സിൽ മേഗന്റെ ഹൃദയം മാറ്റിവെച്ചു.

ആ ഹൃദയമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് ഹൃദ്യമായ ഒരു കുറിപ്പും അവളെഴുതി. '' എനിക്കു ലഭിച്ച വരദാനത്തിന് ഞാനൊരുപാടു വ്യക്തികളോടു കടപ്പെട്ടിരിക്കുന്നു. ഒരു കുടുംബത്തിന് അവരുടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു ആ വേദന എനിക്കിപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. എന്റെയുള്ളിൽ തുടിക്കുന്നത് അവളുടെ ഹൃദയമാണ് അതു നെഞ്ചിടിപ്പുകൊണ്ട് ഞാൻ തൊട്ടറിയുന്നുണ്ട്. ഇന്നു ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ കാരണം ആ വ്യക്തിയാണ്. അവളുടെ കുടുംബത്തെയോർക്കുമ്പോൾ എനിക്കു വളരെ ദുഖമുണ്ട്. ഒരിക്കൽ അവളുടെ കുടുംബത്തിനു മനസ്സിലാവും ഞാനെത്രത്തോളം അവളെ വിലമതിക്കുന്നുണ്ടെന്ന്''.

അന്നുമുതൽ സമൂഹമാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും അവയവദാനത്തെക്കുറിച്ച് അവൾ എഴുതാൻ തുടങ്ങി. ''എന്റെ ഹൃദയം തകരാറിലാവുംവരെ അവയവദാനത്തെക്കുറിച്ച് ഞാനും എന്റെ കുടുംബവും ചിന്തിച്ചിരുന്നില്ല. പക്ഷെ സ്വന്തം അനുഭവത്തിൽ നിന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരു ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്ന്. ഇത് ഒരുപാടുപേരുടെ ജീവൻ സംരക്ഷിക്കുമെന്ന്. 

അവളുടെ ആ പോസ്റ്റുകൾ ഒരുപാടുപേർക്ക് പ്രചോദനമായി. അവയവദാനത്തിലൂടെ തിരിച്ചുപിടിച്ച ജീവിതം കൊണ്ട് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മരണത്തിലും അവൾക്ക് ആശ്വസിക്കാം ഈ ലോകത്തെ ഏറ്റവും സുരക്ഷിതയായി അവളെ സംരക്ഷിക്കാൻ കഴിവുള്ള ഒരാളുടെ കൈകളിലേക്കാണ് അവൾ മകളെ നൽകിയിരിക്കുന്നത്. നഥാന്റെ സുഹൃത്ത് പറയുന്നു.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :