ജീവിതത്തിൽ പെട്ടന്നൊരു ദിവസം തനിച്ചായിപ്പോയതിന്റെ സങ്കടം അതനുഭവിച്ചവർക്കു മാത്രമേ മനസ്സിലാവൂ. ആ തനിച്ചാകലിൽ ഒരു കൈക്കുഞ്ഞു കൂടി കൈയിലുണ്ടെങ്കിലോ?. അങ്ങനെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു അമ്മയ്ക്കും കുഞ്ഞിനും ഒരു പ്രൊഫസർ തണലായ കഥയാണ് ഇപ്പോൾ വെർച്വൽ ലോകം ആഘോഷിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടെന്നസിയിൽ തെറാപ്യൂട്ടിക് റിക്രിയേഷൻ എന്ന കോഴ്സ് ചെയ്യുന്ന 21 വയസ്സുകാരിയായ മോർഗൻ കിങ് എന്ന യുവതിയും മൂന്നുമാസം പ്രായമായ അവരുടെ കുഞ്ഞും ജീവിതത്തിലെ മോശമായ അവസ്ഥയിൽ ഇരുവർക്കും താങ്ങായ ഡോ. സാലി ബി ഹണ്ടർ എന്ന പ്രൊഫസറുമാണ് ഈ വാർത്തയിലെ കഥാപാത്രങ്ങൾ.
ചൈൽഡ് ആൻഡ് ഫാമിലി സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറാണ് ഡോ. സാലി. മോർഗൻ ഇടയ്ക്കിടെ ക്ലാസിൽ വരാതിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പ്രൊഫസർ മോർഗനു കത്തെഴുതാൻ തീരുമാനിച്ചത്. കത്തെഴുതുന്നതിനു മുമ്പ് ആ പെൺകുട്ടി ക്ലാസിൽ വരാതിരിക്കാനുള്ള കാരണത്തെപ്പറ്റി പ്രൊഫസർ അന്വേഷിച്ചു.