ഫാഷൻ രംഗത്തെ ട്രെൻഡ് എത്രയൊക്കെ മാറിയാലും ടാറ്റൂവിനോടുള്ള ഇഷ്ടം കുറയാറില്ല. ടാറ്റൂ പതിക്കുന്നതിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇന്ത്യയിലെ ടാറ്റു കലാകാരന്മാരെ പ്രഫഷണൽ നിലവാരത്തിലേക്ക് ഉയർത്താൻ പരിശ്രമിക്കുകയാണ് ഒരു ബെംഗളൂരു മലയാളി.ഇതിനായി ടാറ്റൂ കലാകാരന്മാരുടെ കൂടായ്മ തന്നെ രൂപീകരിചിരിക്കുകയാണ് പ്രദീപ് മേനോൻ
ഫാഷൻ രംഗത്തെ ട്രെൻഡിങ് ലിസ്റ്റിൽ എന്നും ടാറ്റുവിങ്ങിനു ഇടമുണ്ട്. ഈ ഇഷ്ടം തന്നെയാണ് സുരക്ഷിതത്വം വകവയ്ക്കതെ ടാറ്റൂ പതിക്കാൻ പ്രേരിപ്പിക്കുന്നതും. എന്നാൽ ഇന്ത്യയിലെ ടാറ്റൂ കലാകാരൻമാരെ പ്രഫഷണൽ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിക്കുകയാണ് ബെംഗളൂരു മലയാളി പ്രദീപ് മേനോൻ. കർണാടക സ്റ്റേറ്റ് ടാറ്റൂ അർറ്റിസ്റ്റ് ആൻഡ് സ്റ്റുഡിയോ അസ്സോസിയേഷൻ ഒരു തുടക്കം മാത്രം.
ഈ സംഘടനയില്‍ അംഗത്വം കിട്ടാന്‍ ആദ്യം ടാറ്റു സ്റ്റുഡിയോയുടെയും ടാറ്റു കലാകാരന്റെയും ശുചിത്വം ഉറപ്പാക്കണം. ടാറ്റു പതിക്കാന്‍ ഉപയോഗിക്കുന്ന സൂചികള്‍ സംഗടന അംഗീകരിച്ച കമ്പനികളില്‍ നിന്നു മാത്രമേ വാങ്ങാവൂ. ഉപഭോക്താക്കൾക്കു കൃത്യമായ നിർദേശങ്ങൾ നൽകിയിരിക്കണം.
ടാറ്റൂ പതിക്കാൻ ഉപയോഗിക്കുന്ന മികച്ചയിനം മഷികൾ കമ്പനികൾ ഇന്ത്യയിൽ വിൽക്കുന്നില്ല. ഇന്ത്യൻ കലാകാരന്മാരിൽ ഏറിയപങ്കും ശുചിത്വം പാലിക്കുന്നില്ല എന്നത് തന്നെ കാരണം. ഈ പതിവുകൾ മാറ്റിയെടുക്കുകയാണ് പ്രദീപ് മേനോന്റെ ലക്ഷ്യം.