മഴക്കാലത്തു വാഹനമോടിക്കുമ്പോൾ സൂക്ഷിക്കണമെന്ന് എല്ലാവർക്കും അറിയാം. നനഞ്ഞ റോഡുകളിലെ അമിതവേഗം അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ഇത്തരം മുന്നറിയിപ്പുകൾ ലംഘിക്കുമ്പോഴാണ് അപകടങ്ങൾ പെരുകുന്നത്. കര്‍ണാടകയിലെ മൂഡബിദ്രിയില്‍ നിന്നുമുള്ള ഈ ദൃശ്യങ്ങള്‍ അമിതവേഗം കൊണ്ടുണ്ടാകുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുകയാണ്.
മംഗലാപുരത്തു നിന്നും 34 കിലോമീറ്റര്‍ അകലെയുള്ള മൂഡബിദ്രിയിലാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന മാരുതി വാഗൺആർ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം മതിലിലും പിന്നീടു റോഡരുകിൽ പാർക്കു ചെയ്തിരുന്ന ഡിസയറിലുമിടിച്ചു തലകുത്തനെ മറിയുകയായിരുന്നു. പ്രദേശത്തുള്ള ഒരു അപ്പാർട്മെന്റിലെ സിസി ടിവി ക്യാമറയിലാണു ദൃശ്യങ്ങൾ പതിഞ്ഞത്. അപകടസമയത്തു ഡിസയറിൽ ഉണ്ടായിരുന്ന അമ്മയും കുഞ്ഞും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രം.
മംഗലാപുരം സ്വദേശി റോണി മസ്തികാട്ടെ എന്നയാളാണ് വാഗണ്‍ആര്‍ ഓടിച്ചിരുന്നത്. അമിതവേഗത മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു എന്നാണു പ്രാഥമിക സൂചന. അപകടത്തിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പാണ് ഡിസയർ റോഡരുകിൽ പാർക്കു ചെയ്തിട്ട് ഡ്രൈവർ പുറത്തിറങ്ങിയത്. മഴയിൽ അമിതവേഗത്തിൽ വാഹനമോടിക്കരുതെന്ന മുന്നറിയിപ്പു ലംഘിക്കുന്നവർക്കൊരു പാഠമാണ് ഈ വിഡിയോ.