ആറുവയസ്സുള്ള ഒരു പെൺകുഞ്ഞിനെ മർദ്ദിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ മലേഷ്യയിൽ നിന്നാണ് പകർത്തിയത്. കുഞ്ഞിനെ നോക്കാൻ അച്ഛനും അമ്മയും ഏർപ്പെടുത്തിയ സ്ത്രീയാണ് അതിക്രൂരമായി കുഞ്ഞിനെ ഉപദ്രവിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടതോടെ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെയാണ് വിഡിയോയുടെ തുടക്കത്തിൽ കാണാനാവുക.
കുട്ടി ഭക്ഷണം കഴിച്ചപ്പോൾ അറിയാതെ കുറച്ചു ഭക്ഷണം പാത്രത്തിനു വെളിയിൽപ്പോയി. ഇതുകണ്ടുകൊണ്ടു വന്ന സ്ത്രീ വടിയെടുത്ത് കുഞ്ഞിനെ പൊതുരെ തല്ലി. അലറിക്കരഞ്ഞുകൊണ്ട് കുട്ടി കുതറി മാറാൻ ശ്രമിച്ചപ്പോഴും അവർ കുട്ടിയുടെ പിറകേചെന്ന് അതിലെ വല്ലാതെ ഉപദ്രവിച്ചു. ഒടുവിൽ കുഞ്ഞ് അവരുടെ അടുത്തു നിന്ന് ഓടി ഒളിക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ മേൽവസ്ത്രം ഊരുകയും മറ്റൊരു വസ്ത്രം ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
സ്ത്രീയെ ഭയന്ന് അടുത്തു വരാൻ കുട്ടിമടിച്ചപ്പോൾ അതിനെ വലിച്ചടുപ്പിച്ച് ഭിത്തിയോട് ചേർത്തു ചവിട്ടുകയും ഭിത്തിയിലേക്കു പിടിച്ചു തള്ളുകയും ചെയ്തു. ആരാണ് വിഡിയോ പകർത്തിയത് എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങളില്ലെങ്കിലും ഇന്ത്യയിലും മലേഷ്യയിലും സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിക്കപ്പെട്ടു. തുടർന്നാണ് കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം പൊലീസ് സ്ത്രീയെ അറസ്റ്റു ചെയ്തത്.
രണ്ടു മിനിറ്റ് 49 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയുടെ ദൃശ്യങ്ങൾ മനസാക്ഷിയുള്ളവർക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്.