നാലു കടുവകൾക്കു നടുവിലേക്ക് ജീവനുള്ള കഴുതയെ എറിഞ്ഞു കൊടുത്ത മൃഗശാലാ ജീവനക്കാർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിഴക്കൻ ചൈനയിലെ ഷാങ്സൂ മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിശന്നു വലഞ്ഞിരിക്കുന്ന നാലു കടുവകൾക്കു മുന്നിലേക്കാണ് ജീവനോടെ ഒരു കഴുതയെ എറിഞ്ഞു കൊടുത്തത്. നൂറു കണക്കിനു സന്ദർശകർ നോക്കി നിൽക്കേയായിരുന്നു ഹീനമായ ഈ പ്രവർത്തി.
ഷാങ്സൂ മൃഗശാലയിലെ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ് പാവം കഴുതയുടെ ജീവനെടുത്തത്. സംഭവത്തില്‍ പിന്നീട് മൃഗശാല അധികൃതര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്.ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൃഗശാലയിലെ വസ്തുക്കളൊന്നും തന്നെ കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് കോടതി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു വിലക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് കോടതി മൃഗശാലയുടെ വസ്തുക്കളുടെ കൈമാറ്റം മരവിപ്പിച്ചത്. ഇതോടെ മൃഗശാലയിലെ ജീവികള്‍ ഉള്‍പ്പടെ ഒന്നിനെയും വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തര്‍ക്കത്തെ തുടര്‍ന്ന് കോടതിയെ സമീപച്ചവരോടുള്ള പ്രതികാരമായാണ് മറ്റൊരു സംഘം ഇവിടെയെത്തി മൃഗങ്ങള്‍ക്കെതിരെ അതിക്രമം നടത്തിയത്.
കഴുതയെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നത് ജീവനക്കാര്‍ കോടതി ഉത്തരവു ചൂണ്ടിക്കാട്ടി തടഞ്ഞു. ഇതോടെ ട്രക്കില്‍ കൊണ്ടുപോയ കഴുതയെ കടുവക്കൂട്ടിലേക്കു തള്ളുകയായിരുന്നു. കടുവകളെ പാർപ്പിച്ചിരിക്കുന്നതിനു സമീപമുള്ള കിടങ്ങിലേക്കാണ് ജീവനക്കാർ കഴുതയെ വലിച്ചെറിഞ്ഞത്. വിശദമായ വായനയ്ക്ക്