E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രക്തത്തിൽ കുളിച്ച് ‘തീരത്തൊരു മത്സ്യകന്യക’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

copenhagens-satue
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിദൂരതയിലേക്ക് നോക്കി പാറകളിലൊന്നിന്മേൽ നിശബ്ദയായിരിക്കുന്ന ആ കുഞ്ഞുമത്സ്യകന്യക; അവളുടെ ദേഹം നിറയെ ‘ചോര’യാണ്. ആരാണിതിനോട് ഈ ക്രൂരത ചെയ്തത്? ഇക്കാര്യം ചുറ്റുമുള്ളവരോട് ചോദിക്കാൻ പക്ഷേ ഈ മത്സ്യകന്യകയ്ക്ക് ജീവനില്ല! അതേസമയം, ജീവിച്ചിരിക്കുന്ന മനുഷ്യന്റെ പരാക്രമങ്ങളെല്ലാം നൂറിലേറെ വർഷങ്ങളായി ഈ പ്രതിമയോടാണ്. ഇത്തവണ പക്ഷേ ആരുടെ ഭാഗത്ത് നിൽക്കും എന്നു തീരുമാനിക്കാനാകാത്ത വിധമാണ് കാര്യങ്ങൾ. 

ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെ ലോകപ്രശസ്തമായ ‘ലിറ്റിൽ മെർമെയ്ഡ്’ പ്രതിമയാണ് ചുവന്ന പെയിന്റൊഴിച്ച് നശിപ്പിക്കപ്പെട്ടത്. പെയിന്റെല്ലാം മാറ്റി വൃത്തിയാക്കിയെങ്കിലും ഇത് എന്തിനു വേണ്ടിയാണു ചെയ്തത് എന്ന പരിസ്ഥിതി പ്രവർത്തകരുടെ വാദമാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയായിരിക്കുന്നത്. ഇതു ചെയ്തവരെ പിടികൂടിയിട്ടില്ലെങ്കിലും തങ്ങളുടെ ലക്ഷ്യം അവർ പ്രതിമയുടെ സമീപത്ത് തന്നെ ചുവന്ന പെയിന്റിനാൽ എഴുതിയിട്ടിരുന്നു. പൈലറ്റ് തിമിംഗലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ‘ഗ്രിൻഡഡ്രാ’(Grindadrap) ആഘോഷത്തിന് ഡെന്മാർക്ക് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ‘മത്സ്യകന്യകയ്ക്കു’ നേരെയുള്ള ഈ പെയിന്റാക്രമണം.  

ഡെന്മാർക്കിനു കീഴിലുള്ള സ്വയംഭരണദ്വീപാണ് ഫറോ ഐലന്റ്സ്. ഇവിടെ എല്ലാ വേനലിലും നടക്കുന്നതാണ് ഗ്രിൻഡഡ്രാ. ചില പ്രത്യേക വിഭാഗക്കാർ ഏറെ വർഷങ്ങളായി പാലിച്ചു പോരുന്നതാണിത്. അതിനാൽത്തന്നെ സർക്കാരിന്റെ ഉൾപ്പെടെ പിന്തുണയുമുണ്ട്. പക്ഷേ മൃഗസംരക്ഷണ പ്രവർത്തകർ വർഷങ്ങളായി ഇതിനെതിരെ പോരാട്ടത്തിലാണ്; കാരണവുമുണ്ട്. കടലിനെ രക്തപങ്കിലമാക്കുന്ന ആചാരമാണിത്. നോർത്ത് അറ്റ്‌ലാന്റിക്കിൽ തീരത്തോട് ചേർന്ന് കാണപ്പെടുന്നവയാണ് പൈലറ്റ് തിമിംഗലങ്ങൾ. ഇവയെ മാംസത്തിനു വേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. ഗ്രിൻഡഡ്രായുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ചവർ കടലിലേക്കിറങ്ങും. കയ്യിൽ ചാട്ടുളിയുമായി ചെറുബോട്ടുകളിലാണ് യാത്ര. മുൻപാണെങ്കിൽ എവിടെ നിന്നു വേണമെങ്കിലും ഈ യാത്ര തുടങ്ങാമായിരുന്നു. എന്നാലിന്ന് സർക്കാർ ഇടപെട്ട് ചില പ്രത്യേക തീരമേഖല ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അവിടെ നിന്ന് കടലിലേക്ക് നിർദിഷ്ട ദൂരത്തിൽ മാത്രമേ സഞ്ചരിക്കാവൂ; മിക്കവാറും ഒരു നോട്ടിക്കൽ മൈൽ. ആ പരിധിയിൽ ചുറ്റിത്തിരിയുന്ന പൈലറ്റ് തിമിംഗലങ്ങളെ മാത്രമേ കൊല്ലാവൂ എന്നും നിർദേശമുണ്ട്.  

പൂർണ്ണരൂപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :