ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡിലാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായി പോലും ഉള്‍പ്പെടുത്താന്‍ ഒരു കാലത്തു പരിഗണിച്ചിരുന്ന ഈ തുരങ്കങ്ങള്‍ ഉള്ളത്. 1,90,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊട്ടിയൊലിച്ച ഒരു അഗ്നിപര്‍വ്വതത്തിന്‍റെ ലാവയാണ് ഈ തുരങ്കങ്ങളുടെ സൃഷ്ടാവ്. ഇന്ന് അഗ്നിപര്‍വ്വതം ഇവിടെ പുല്‍മേടുകള്‍ക്ക് വഴിമാറിയെങ്കിലും 98 ഉം 160 ഉം കിലോമീറ്ററുകള്‍ നീളമുള്ള രണ്ട് തുരങ്കങ്ങള്‍ ഇന്നും ഇവിടെ അവശേഷിക്കുന്നുണ്ട്.
ഇന്നിവ ലാവ ഒഴുകിയിരുന്ന ചൂടു വമിക്കുന്ന തുരങ്കങ്ങളല്ല. വെള്ളത്തിലും കരയിലും ആകാശത്തുമായി ജീവിക്കുന്ന പല തരം ജീവജാലങ്ങളുടെ അഭയസ്ഥാനമാണ്. തുരങ്കങ്ങലുടെ മേല്‍ഭാഗം ഇടിഞ്ഞു വീണ ഭാഗങ്ങളില്‍ പോലും വന്‍മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതു കാണാം. ചുറ്റുമുള്ള പ്രദേശങ്ങളേക്കാള്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് ഇവിടെ 6 ശതമാനത്തോളം കൂടുതലാണ്. അതിനാല്‍ തന്നെ ഈ തുരങ്കങ്ങളില്‍ കാണപ്പെടുന്ന ജീവികളും അതിനനുസൃതമായ രീതിയിൽ പ്രത്യേകതയുള്ളവയാണ്.
യൂറോപ്യന്‍ അധിനിവേശത്തിനു മുന്‍പ് ഈ ഗുഹകളുട കവാടത്തോടു ചേര്‍ന്നുള്ള മേഖലകളില്‍ ഓസ്ട്രേലിയയിലെ ആദിമ മനുഷ്യരും താമസിച്ചിരുന്നു. ഇവരുടെ ഗുഹാചിത്രങ്ങളും മറ്റും ഇന്നും ഈ തുരങ്കങ്ങളില്‍ കാണാനാകും. ഇവാമിയന്‍ എന്ന വിഭാഗക്കാര്‍ ഈ ഗുഹകളിലെ തടാകങ്ങളില്‍ നിന്നു മീന്‍ പിടിച്ചിരുന്നതിന്‍റെ തെളിവും ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഉണ്ടാറാ എന്നറിയപ്പെടുന്ന ഈ തുരങ്കങ്ങളെ ദേശീയ പാര്‍ക്കായാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അഗ്നിപര്‍വ്വത സ്ഫോടനം സൃഷ്ടിച്ച ലോകത്തെ ഏറ്റവും വലിയ തുരങ്കങ്ങളാണ് ഉണ്ടാറയിലേത്.