വോളിബോള്‍ താരം ടോം ജോസഫിനെതിരായ അസോസിയേഷന്‍റെ അച്ചടക്ക നടപടിക്ക് സാധുതയില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം. കായിക മന്ത്രാലയത്തിന്‍റെ അംഗീകാരമില്ലാത്ത അസോസിയേഷന് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര കായിക ജോയിന്‍റ് സെക്രട്ടറി രാജുവീര്‍ സിങ് പറഞ്ഞു. ആവശ്യമെങ്കില്‍ ഇരുവിഭാഗത്തെയും വിളിപ്പിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു.
സസ്പെൻഡ് ചെയ്യപ്പെട്ട കേരള വോളിബോള്‍ സോസിയേഷനും കായിക താരങ്ങളും ടോം ജോസഫ് വിഷയത്തില്‍ നേര്‍ക്കുനേര്‍ വന്നതോടെയാണ് കേന്ദ്ര കായിക മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ വോളിബോള്‍ ലീഗിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിനെ തുടര്‍ന്ന് ഫെഡറേഷനെ രാജ്യാന്തര വോളിബോള്‍ ഫെഡറേഷന്‍ സസ്പെൻഡ് ചെയ്യുകയും കേന്ദ്ര കായിക മന്ത്രാലയം ഫെഡറേഷനെ പിരിച്ച് വിട്ട് അംഗീകാരം റദ്ദാക്കുകയും ചെയ്തു. അതിനാല്‍ സംസ്ഥാന അസോസിയേഷനുകള്‍ക്കും അംഗീകാരമില്ല. ഇല്ലാത്ത അസോസിയേഷന് ടോം ജോസഫ് അടക്കമുള്ള കായികതാരങ്ങള്‍ക്കെതിരെ നടപടി എടുക്കാനാവില്ലെന്ന് കേന്ദ്ര കായിക ജോയിന്‍റ് സെക്രട്ടറി രാജുവീര്‍ സിങ് പറഞ്ഞു.സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇരുവിഭാഗത്തെയും വിളിപ്പിക്കുമെന്നും കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി
തര്‍ക്കത്തെ തുടര്‍ന്ന് ഫെഡറേഷപിളര്‍ന്നതോടെ പ്രസിഡന്‍റ് വിഭാഗം നാലകത്ത് ബഷീറിനെ 2016 ഏപ്രിലില്‍ കേരള വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ടോം ജോസഫ് കാലുനക്കിയാണ് അര്‍ജുന അവാര്‍ഡ് നേടിയതെന്ന് നാലകത്ത് ബഷീര്‍ ഫേസ്ബുക് പോസ്റ്റില്‍ ആരോപിക്കുകയും. ഇതിനെതിരെ ടോം ജോസഫും മുന്‍ താരങ്ങളും രംഗത്തെത്തുകയും ചെയ്തതോടെയാണ് സസ്പെൻഡ് ചെയ്യപ്പെട്ട അസോസിയേഷന്‍ വാട്സാപ്പിലൂടെ ടോംജോസഫിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.