രണ്ട് പരിശീലകരെ പുറത്താക്കാൻ സ്പോര്‍ട്‌സ് കൗൺസിൽ തീരുമാനം. പകരം ഒളിംപ്യൻമാർ സ്പോര്‍ട്സ് കൗൺസിൽ പരിശീലകരാകരായെത്തും. കൗൺസിൽ പരിശീലകരിൽ ചിലര്‍ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന റിപ്പോർട്ടിന്റെ അടസ്ഥാനത്തിലാണ് നീക്കം.
അവധിയിലിരുന്ന് കൗൺസിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ദീർഘാവദിയിലുള്ളതും കാര്യക്ഷമതയില്ലാത്തതുമായ പരിശീലകരെ നിലനിർത്തേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. റിപ്പോർട്ട് തയ്യാറാക്കിയ സമിതിയുടെ നിലപാട് കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചു. വിദ്യാർഥികളില്ലാത്ത ചില പരിശീലകരേയും ഒഴിവാക്കാനാണ് നീക്കം. കഴിഞ്ഞകാലങ്ങളിൽ ഇത്തരം പരിശീലകരെ സ്വാധിനിച്ച് യോഗ്യതയില്ലാത്ത വിദ്യാർഥികൾ സ്പോര്‍ട്സ് ഹോസ്റ്റലുകളിൽ പ്രവേശനം നേടിയതായി വിദഗ്ധസമിതി കണ്ടെത്തി.
അടുത്തമാസം ചേരുന്ന കൗൺസിൽ യോഗം ഒളിംപ്യൻമാരെ പരിശീലകരാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കും. കൗൺസിൽ പരിശീലകയാകാനുള്ള സന്നദ്ധത ജയ്ഷ അറിയിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത സ്പോര്‍ട്സ് ഹോസ്റ്റലുകൾ പൂട്ടാൻ തീരുമാനമെടുത്തതിന് പിന്നെലായാണ് മടിയൻമാരായ പരിശീകർക്കെതിരെയും കൗൺസിലിന്റെ നടപടിയെത്തുന്നത്.