E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഓസ്്ട്രേലിയയ്ക്കായി വാരിക്കുഴി ഒരുക്കി ടീം ഇന്ത്യ കെണിയിലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

run-out
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‌പുണെയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കംഗാരുക്കള്‍ക്കായി ടീം ഇന്ത്യയുടെ കടുവകള്‍ വാരിക്കുഴി തീര്‍ത്തു. ഫലമോ? ഇന്ത്യ കുഴിച്ച കുഴിയില്‍ ഇന്ത്യ തന്നെ വീണു. പുണെയില്‍ ഓസ്ട്രേലിയന്‍ ടീമിനെ കറക്കി വീഴ്ത്താനായി ഒരുക്കിയ കെണിയില്‍ ഇന്ത്യ നടുവുംതല്ലി വീണു. അഞ്ചു വര്‍··ഷം മുമ്പ് ഇന്ത്യയെ എറിഞ്ഞിട്ട ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസറിനെ കൂട്ടു പിടിച്ചാണ് ഓസ്ട്രേലിയ ഇത്തവണ ഇന്ത്യന്‍ മണ്ണിലേക്ക് എത്തിയത്. ഇന്ത്യ....ഓസ്ട്രേലിയ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ടീം ഇന്ത്യ ഇതുപോലൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരാലും തഴയപ്പെട്ടു കിടന്ന സ്റ്റീവ് ഒക്കീഫ് എന്ന സോക്കാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ കശക്കിക്കളഞ്ഞത്. 

32കാരനായ സോക്കിന്റെ അഞ്ചാം ടെസ്റ്റ് മാത്രമാണിത്. കരിയറിലെ മികച്ച പ്രകടനത്തോടെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ഗംഭീര തുടക്കമിട്ടു. ഇടംകയ്യന്‍ സ്പിന്നറായ സോക്ക് ഓസ്ട്രേലിയയുടെ ആഭ്യന്തര ക്രിക്കറ്റില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയെങ്കിലും ദേശീയ ടീമിലേക്കുള്ള വരവ് വൈകി. 2014ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം.  ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 225 വിക്കറ്റ് വീഴ്ത്തിയ സോക്ക് ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിയത്. 

ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലേക്ക് തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോള്‍ സോക്കും ഓസ്ട്രേലിയയും ഒരു കാര്യം തീരുമാനിച്ചു. സ്പിന്‍ എറിയാനും സ്പിന്നിനെതിരെ കളിക്കാനും പഠിക്കണമെന്ന്. അതിനായി ഇംഗ്ലണ്ടിന്റെ മോണ്ടി പനേസറെ ബോളിങ് കണ്‍സള്‍ട്ടന്റാക്കി. അതു വേറൊന്നും കൊണ്ടല്ല 2012ല്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിച്ച് വിജയകാഹളം മുഴക്കിയത് പനേസറുടെ സ്പിന്‍ മാജിക്കില്‍ ആയിരുന്നു. ആ പരമ്പരയില്‍ പനേസര്‍ എറിഞ്ഞു നേടിയത് 17 വിക്കറ്റാണ്. 

പനേസറെപ്പോലെ സോക്ക് മുമ്പും ഇന്ത്യയില്‍ ഒരു പരമ്പര നേടിക്കൊടുത്തിട്ടുണ്ട്. അതു പക്ഷെ ഓസ്ട്രേലിയന്‍ എ ടീമിനുവേണ്ടിയായിരുന്നു.  2015ല്‍ ഇന്ത്യന്‍ പര്യടനത്തിന് എത്തിയ ഓസ്ട്രേലിയ എ ടീമിനായി 14 വിക്കറ്റ് നേടി ടീമിന്റെ പരമ്പര ജയത്തില്‍ സോക്ക് നിര്‍ണായക സാന്നിധ്യമായി. അതിനും മുമ്പ് നാലാം ഐ.പി.എല്‍ സീസണില്‍ കൊച്ചി ടസ്കേഴ്സ് ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. 

പക്ഷെ ഇന്ത്യയിലേക്കുള്ള ഈ പരമ്പരയിലേക്ക് ടീമിലെത്തിയ സോക്ക് ശ്രീലങ്കയുടെ രംഗന ഹേറാത്തിന്റെയും ഇംഗ്ലണ്ടിന്റെ മോണ്ടി പനേസറിന്റെയും കീഴില്‍ പരിശീലനം നടത്തി. ദുബായില്‍ ആയിരുന്നു പരിശീലനം. ഇന്ത്യന്‍‌ സാഹചര്യങ്ങളില്‍ എങ്ങനെ ബോള്‍ ചെയ്യണം. ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാരെ എങ്ങനെ കറക്കിയിടാം ഇതായിരുന്നു പഠിച്ച പാഠം. രണ്ടു സ്പിന്നര്‍മാരും ഇന്ത്യയില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ട് അവരുടെ അനുഭവ സമ്പത്ത് സോക്കിന് നേട്ടമായി. 

പുണെയിലെ പിച്ചില്‍ സ്റ്റെഡിയായി ബോള്‍ ചെയ്ത സോക്കിന് മികച്ച ടേണും ലഭിച്ചു. ഇടംകയ്യന്‍ സ്പിന്നര്‍ക്കെതിരെ 'ഇതൊക്കെയെന്ത്' എന്ന മട്ടില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കുഴിയില്‍ വീഴുകയായിരുന്നു. സോക്ക് നിസാരക്കാരനല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു.  35 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ പിഴുത സോക്ക് നല്‍കിയ സൂചന ഇനിയും കണ്ടില്ലെന്ന് നടിക്കുമോ ടീം ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :