പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആര്‍സനല്‍ തോല്‍വിയില്‍ നിന്ന് രക്ഷപെട്ടു. ബേണ്‍ മൌത്തിനെതിരെ മൂന്നു ഗോളിന് പിന്നില്‍ നിന്ന ശേഷം ആര്‍സനല്‍ സമനില പിടിച്ചു. മറ്റ് മല്‍സരങ്ങളില്‍ സ്വാന്‍സി സിറ്റിയും സ്റ്റോക് സിറ്റിയും ജയം നേടി.
ഒപ്പത്തിനൊപ്പം നില്ക്കാല് കരുത്തരല്ലാത്ത ബേണ് മൌത്തിനെതിരെ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ആര്സനല് ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. കളി തുടങ്ങി ആദ്യ പകുതിയുടെ പകുതി സമയം പോലും ആകുമുന്പെ ആര്നലിന്റെ വലയില് രണ്ടു ഗോളെത്തി.
ആദ്യ പകുതിയില് രണ്ടു ഗോളിന്റെ ലീഡ് വഴങ്ങിയ ആര്സനലിന് രണ്ടാം പകുതിയില് വീണ്ടും കിട്ടി അടി. 58ാം മിനിറ്റില് ഫ്രേസറുടെ വക ബേണ്മൌത്തിന്റെ മൂന്നാം ഗോള്. വന്പന് തോല്വിയാണ് മുന്നിലെന്ന് അപ്പോഴാണോ ഗണ്ണേഴ്സ് തിരിച്ചറിഞ്ഞതെന്ന് സംശയം. എണ്ണം പറഞ്ഞ് തിരിച്ചടിച്ചു. ഒന്ന്, രണ്ട്, മൂന്ന്, 70ാം മിനിറ്റില് അലക്സി സാഞ്ചസ് തുടങ്ങി. 75ാം മിനിറ്റില് ലൂക്കാസ്. ഇന്ജുറി ടൈമില് ജിറൌദിന്റെ വക സമനില ഗോൾ.
വിജയിച്ചിരുന്നെങ്കില് മാഞ്ചസ്റ്റര് സിറ്റിയെ മറികടന്ന് വീണ്ടും മൂന്നാം സ്ഥാനത്തെത്താമായിരുന്നു ആര്സനലിന്. സ്വാന്സി സിറ്റി ഒന്ിനെതിരെ റണ്ടു ഗോളിന് ക്രിസ്റ്റല് പാലസിനേയും സ്റ്റോക് സിറ്റി 2-0ന് വാറ്റ്ഫോര്ഡിനേയും തോല്പിച്ചു.