സംസ്ഥാനത്തെ ആദ്യ സിന്തറ്റിക്ക് ഹോക്കി സ്റ്റേഡിയം കാണാൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി ആർ.ശ്രീജേഷ് എത്തി. രാജ്യത്തിനായി ഹോക്കി താരങ്ങളെ വളർത്തിയെടുക്കാൻ ഗ്രൗണ്ട് ഉപയോഗിക്കണമെന്ന് ശ്രീജേഷ് പറഞ്ഞു
തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് വൈകീട്ട് ആറ് മണിയോടെയാണ് പിആര്‍ ശ്രീജേഷ് ഹോക്കി സ്‌റ്റേഡിയത്തിലത്തിയത്. ഹോക്കി ലീഗ് കളിക്കാൻ പോയതിനാൽ ദേശീയ ഗെയിംസിൽ ഇവിടെ കളിക്കാൻ കഴിയാതിരുന്ന ശ്രീജേഷ് ഗ്രൗണ്ടിന്റെ നിലവാരത്തിൽ സംതൃപ്തി രേഖപ്പെടുത്തി. പലതവണ ഗ്രൗണ്ട് കാണാൻ ആഗ്രഹിച്ചിരുന്നെങ്കിൽ പലകാരണങ്ങളാൽ നടന്നിരുന്നില്ല. കൂടുതൽ കളിക്കാരെ വളർത്തിയെടുക്കാൻ ഗ്രൗണ്ട് ഉപയോഗപ്പെടുത്തമെന്ന് ശ്രീജേഷ് പറഞ്ഞു.
ദേശീയ ഗെയിംസിനായി നിർമ്മിച്ച പല സ്റ്റേഡിയങ്ങളും ഉപയോഗശൂന്യമായെങ്കിലും ഹോക്കി സ്റ്റേഡിയം അതേ പ്രൗഡിയോട് സജീവമായി നിൽക്കുന്നുണ്ട്. പരിശീലനത്തിനായി 1500 രൂപ ദിവസവാടക കളിക്കാരേ സ്റ്റേഡിയത്തിൽ നിന്ന് അകറ്റിനിർത്തുമെന്നും ഇത് പുനപരിശോധിക്കണമെന്ന നിർദേശം ജില്ല സ്‌പോട്‌സ് കൗണ്‍സിലിന് മുൻപിൽവെച്ചിട്ടാണ് ശ്രീജേഷ് മടങ്ങിയത്.