അബുദാബിയില്‍ നടന്ന റെഡ് ബുള്‍ എയര്‍ റെയ്സില്‍ ചെക് റിപ്പബ്ലിക്കിന്‍റെ മാര്‍ട്ടിന്‍ സോങ്ക ജേതാവായി. തലസ്ഥാനത്തെ കോര്‍ണിഷിലായിരുന്നു ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന ഈ ആകാശവിസ്മയം.
പ്രകൃതിയുടെയും എതിരാളികളുടെയും കനത്ത വെല്ലുവിളി അതിജീവിച്ചാണ് മാര്‍ട്ടിന്‍ സോങ്ക കിരീടം ചൂടിയത്. ശക്തമായ കാറ്റും പൊടിയും മല്‍സരം കടുപ്പമാക്കി എങ്കിലും ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് മാര്‍ട്ടിനെ ചാംപ്യനാക്കുകയായിരുന്നു. സ്പെയിനിന്‍റെ ജുവാന്‍ വെലാര്‍ഡെ ആണ് രണ്ടാം സ്ഥാനത്ത്.
14 വൈമാനികാര്‍ പങ്കെടുത്ത ആകാശപ്പോരട്ടത്തില്‍ കാനഡയുടെ പീറ്റ് മക്ലോഡ് മൂന്നാം സ്ഥാനത്തെത്തി. നിലവിലെ ചാംപ്യനായിരുന്ന മത്തിയാസ് ഡോല്‍ഡെററിന് നാലാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. കോർണീഷിലെ 25 മീറ്റർ ഉയരമുള്ള പോളുകൾക്ക് ഇടയിലൂടെ വിമാനങ്ങൾ കുതിച്ച് പായുന്നത് കാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു.