ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ജോലി വൈകില്ലെന്നു കായിക മന്ത്രി എ.സി. മൊയ്തീൻ. താരങ്ങളുടെ നിയമനത്തിനായി സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു.
ഗെയിംസിന് കൊടിയിറങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും ജോലിയ്ക്കായി ഇന്നും സെക്രട്ടേറിയറ്റ് കയറിയിറങ്ങുകയാണ് കായികതാരങ്ങൾ. ഇക്കാര്യം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, മുതിർന്ന കായികതാരങ്ങൾ സർക്കാരിനെതിരെ രംഗത്തുവന്നതോടെയാണ് കായികമന്ത്രിയുടെ ഇടപെടൽ.
നിയമനത്തിന് തടസം നിൽക്കുന്നത് ഉദ്യോഗസ്ഥരാണെന്നാണു മെഡൽ ജേതാക്കളുടെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ഗെയിംസിൽ മെഡൽ നേടിയ അറുപത് പേരാണ് ജോലിയ്ക്കായി കാത്തിരിക്കുന്നത്. മന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുകയാണ് ഇവർ.