E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 07:19 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ശ്രീശാന്ത് എത്തുമോ വീണ്ടും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Sreesanth-Run-Out
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബിസിസിഐയുടെ വിലക്കില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിക്കിടക്കുന്ന എസ്.ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് കളിക്കാനുള്ള തയാറെടുപ്പിലാണ്. 2007ലെ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും  നേടിയ ടീമിലെ അംഗമാണ് വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ കൊതിച്ചു നില്‍ക്കുന്നത്. 2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചതിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിന് ആജീവനാന്ത വിലക്കാണ് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയത്. ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞിട്ടും വിലക്കിന്റെ വാള്‍ മാറിയില്ല. ബി.സി.സി.ഐയിലെ ഇടക്കാല ഭരണസമിതിയിലാണ് ശ്രീശാന്തിന്റെ പ്രതീക്ഷ.

എതിര്‍ ബാറ്റ്സ്മാന്‍മാരെ ബൗണ്‍സര്‍കൊണ്ടും വാക്കുകൊണ്ടും വിറപ്പിച്ച ശ്രീശാന്ത് കേസിലകപ്പെട്ട ആദ്യകാലത്ത് നിരാശനായിരുന്നു. പിന്നീട് വളരെ പതിയെ അതില്‍ നിന്ന് പുറത്തേക്ക്. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു, രണ്ടു കുട്ടികളുടെ അച്ഛനായി. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ നിന്ന് ഒരു പോരാട്ടവും നടത്തി.  ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പ് തുടങ്ങി. സ്കോട്ടിഷ് ലീഗ് കളിക്കാന്‍ ക്ഷണവും കിട്ടി. എന്നാല്‍ ബി.സി.സി.ഐ അനുവദിച്ചാലെ  ശ്രീശാന്തിന് കളിക്കാനാകൂ. 

ട്വിറ്ററില്‍ ശ്രീശാന്ത് തിരിച്ചുവരണമെന്ന ചര്‍ച്ച ഇപ്പോള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷെ സജീവമായി കളിച്ചുകൊണ്ടിരുന്ന കാലത്തേക്കാള്‍ കൂടുതലായി ക്രിക്കറ്റ് ആരാധകര്‍ ശ്രീശാന്തിന്റെ ബോളിങ്ങിനെയും മടങ്ങിവരവിനെയും കുറിച്ച് വാചാലരാകുന്നു. ക്രിക്കറ്റ് പ്രേമികളുടെ അഭിപ്രായങ്ങള്‍ക്ക് ചിലപ്പോള്‍ മറുപടി നല്‍കിയും ചിലപ്പോള്‍ ലൈക്ക് ചെയ്തും ഈ ചര്‍ച്ചയില്‍ ശ്രീശാന്തുമുണ്ട്.  ഇതില്‍ ഏറ്റവും ശ്രദ്ധേയം മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ അഭിപ്രായമാണ്. ശ്രീശാന്ത് വിലക്ക് മാറി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്നാണ് ആകാശ് ചോപ്ര കുറിച്ചത്. എന്നാല്‍‌ തിരിച്ചുവരുമെന്ന ആത്മവിശ്വാസം ശ്രീശാന്ത് പ്രകടിപ്പിക്കുന്നു. 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ബോളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത്. ഇന്ത്യയുടെ പേസ് ബോളിങ് വിഭാഗം നല്ലൊരു ബോളര്‍ക്കായി ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് മികച്ച സീം പൊസിഷനും ഔട്ട് സ്വിങ്ങറും കൈമുതലായുള്ള ശ്രീശാന്ത് വിലക്കിന്റെ വാള്‍ നീങ്ങാന്‍ കാത്തിരിക്കുന്നത്. 33 വയസായെങ്കിലും ശരീരത്തിന്റെ ഫിറ്റനസ് നിലനിര്‍ത്താനും ക്രിക്കറ്റര്‍ക്കു വേണ്ട ഫിറ്റ്നസ് നിലനിര്‍ത്താനും താരം  ശ്രമിക്കുന്നുണ്ട്. 

ദക്ഷിണാഫ്രിക്കയിലും വെസ്റ്റ് ഇന്‍‍ഡീസിലും ഇന്ത്യ ടെസ്റ്റ് ജയങ്ങള്‍ നേടിയപ്പോള്‍ ശ്രീശാന്തിന്റെ ഔട്ട് സ്വിങ്ങറുകള്‍ നിര്‍ണായകമായിരുന്നു. റണ്‍സ് വിട്ടുകൊടുക്കുമെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്കനാണ് ശ്രീശാന്ത്. 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റ് നേടിയ ശ്രീശാന്ത് അഞ്ചുവിക്കറ്റ് നേട്ടം മൂന്നുവട്ടം കൈവരിച്ചിട്ടുണ്ട്. 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടി. ഒരു തവണ ഏകദിനത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചു. 55 റണ്‍സ് വിട്ടുകൊടുത്ത് ആറുവിക്കറ്റെടുത്തതാണ് ഏകദിനത്തിലെ മികച്ച ബോളിങ്. 40 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റെടുത്തതാണ് ടെസ്റ്റിലെ മികച്ച പ്രകടനം. 2005ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ശ്രീശാന്ത് ഏകദിനത്തിലെക്കാള്‍ ടെസ്റ്റിലാണ് തിളങ്ങിയത്. ശ്രീശാന്തിന്‍റെ അരങ്ങേറ്റം ഉജ്വലമായി എന്ന് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് വിലയിരുത്തിയിരുന്നു. 

ഏതായാലും ബി.സി.സി.ഐയിെല മാറിയ സാഹചര്യത്തില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ശ്രീശാന്ത്. ഒപ്പം വിരാട് കോഹ്‌ലി എന്ന അഗ്രസീവായ ക്യാപ്റ്റനും ശ്രീശാന്തിന് പ്രതീക്ഷ നല്‍കുന്നു. ശ്രീശാന്തിന്റെ ബോളിങ്ങിനെ വാഴ്ത്തിയ അനില്‍ കുംബ്ലെയെന്ന പരിശീലകനും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങളും പ്രതീക്ഷ നല്‍കുന്നുണ്ട്. അതിനാല്‍ വീണ്ടും റണ്ണപ്പിനായി സ്റ്റേഡിയത്തിലിറങ്ങുന്നത് സ്വപ്നം കണ്ട് ശരീരവും മനസും ഫിറ്റാക്കി നിര്‍ത്തുകയാണ് ശ്രീശാന്ത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :