E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ക്യാപ്റ്റൻ കൂൾ പടിയിറങ്ങുന്നതും കൂളായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

captain-cool
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 ക്രിക്കറ്റ് കളത്തിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ എന്ന പദവി വിട്ടു മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നു. ടീമിൽ അംഗമായി തുടരാൻ തയാർ എന്ന സന്ദേശം നൽകി ധോണി നായകന്റെ തൊപ്പിയൂരുമ്പോൾ ഓർമയിൽ നിറയുന്നത് ഈ കൂൾ ക്യാപ്റ്റൻ രാജ്യത്തിനായി കൈവരിച്ച നേട്ടങ്ങളുടെ ആരവമാണ്.

രണ്ടു ലോക കിരീടങ്ങൾ ഇന്ത്യയ്ക്കു സമ്മാനിച്ച ഏക നായകൻ എന്ന തലയെടുപ്പോടെയാണു ധോണി പദവിയൊഴിയുന്നത്. 2007 ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോക കിരീടവും 2013 ഐസിസി ചാംപ്യൻസ് ട്രോഫിയും നേടിയ ടീമിനെ ധോണി മുന്നിൽ നിന്നു നയിച്ചു. 2014 ഡിസംബറിൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിതമായി രാജിവച്ചു വിരാട് കോഹ്‍ലിക്കു വഴിയൊരുക്കിയ ധോണി, ഇപ്പോൾ വീണ്ടും കോഹ്‌ലിക്കായി വഴിമാറിയിരിക്കുന്നു.

ടെസ്റ്റിൽ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കി, തകർപ്പൻ ഫോമിലുള്ള ടീമിനെ നയിക്കുന്ന കോഹ്‍ലി ഏകദിന, ട്വന്റി20 നായകത്വവും ഏറ്റെടുക്കണമെന്ന ആവശ്യം സമീപകാലത്തു ശക്തമായിരുന്നു. എന്നാൽ, ബിസിസിഐ നേതൃത്വത്തിൽ ആരും രാജി ആവശ്യം ധോണിയോടു സൂചിപ്പിച്ചുപോലുമില്ല. നായകപദവിയിൽ ഇനിയും അങ്കത്തിനു ബാല്യമുണ്ടെന്നു വിമർശകർ പോലും സമ്മതിക്കുമ്പോഴാണ്, ഏവരെയും ഞെട്ടിച്ചു ക്യാപ്റ്റൻ കൂൾ പടിയിറങ്ങുന്നത്. ചടുലനീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന മൈതാനത്തെ അതേ ശൈലി, രാജി അറിയിപ്പിലും ധോണി തുടർന്നു. ആർക്കും ഒരു സൂചനയും നൽകാതെ, അപ്രതീക്ഷിതമായ വിടവാങ്ങൽ.

ധോണിയുടെ രാജിയോടെ, ടീം ഇന്ത്യയിൽ തലമുറമാറ്റത്തിനു വേദിയൊരുങ്ങി. ഇംഗ്ളണ്ട് പരമ്പരയ്ക്കുള്ള ടീമിനെ നാളെ തിരഞ്ഞെടുക്കാനിരിക്കേ അതിൽ അംഗമായി തുടരാൻ തയാർ എന്നു ധോണി വ്യക്തമാക്കുമ്പോഴും, അത് എത്രനാൾ കൂടി എന്ന ചോദ്യം ഉയരുന്നു. ഇരുപത്തിയാറാം വയസ്സിൽ ഏറ്റെടുത്ത നായകവേഷം മുപ്പത്തിയഞ്ചാം വയസ്സിൽ അഴിച്ചുവയ്ക്കുമ്പോൾ, എംഎസ്ഡി എന്ന മൂന്നക്ഷരം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കുന്നു.

ക്യാപ്റ്റൻ ധോണി

ടെസ്റ്റ്: 60 മൽസരങ്ങൾ, 27 വിജയം, 18 തോൽവി, 15 സമനില

ഏകദിനം: 199 മൽസരങ്ങൾ,110 വിജയം, 74 തോൽവി, 4 സമനില, ഫലമില്ലാതെ 11

ട്വന്റി20: 72 മൽസരങ്ങൾ, 41 വിജയം, 28 തോൽവി, 1 സമനില, ഫലമില്ലാതെ 2

ക്യാപ്റ്റൻസി റെക്കോർഡുകൾ

∙ ഏറ്റവുമധികം രാജ്യാന്തര മൽസരങ്ങളിൽ ക്യാപ്റ്റനായി. മൂന്നു ഫോർമാറ്റുകളിലുമായി 331 മൽസരങ്ങളിൽ‌ ഇന്ത്യയെ നയിച്ചു.

∙ ക്രിക്കറ്റിലെ മൂന്നുഫോർമാറ്റുകളിലും അൻപതിലേറെ മൽസരങ്ങളിൽ ക്യാപ്റ്റനായ ഏകതാരം

∙ ട്വന്റി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നായകനായി: 72

∙ ട്വന്റി20യിൽ കൂടുതൽ രാജ്യാന്തര വിജയങ്ങളുടെ റെക്കോർഡും ധോണിക്ക്. ധോണിയുടെ കീഴിൽ 41 മൽസരങ്ങൾ ഇന്ത്യ ജയിച്ചു.

∙ ട്വന്റി20, ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടിയ ഏകനായകൻ, 2007ൽ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ചാംപ്യൻമാരാക്കിയ ധോണി 2011ൽ ഏകദിന ലോകകപ്പിലും കിരീടത്തിലേക്കു നയിച്ചു.

∙ ബാറ്റിങ്ങിൽ ഏഴാം സ്ഥാനത്തിറങ്ങി സെഞ്ചുറി നേടിയ ഏക ക്യാപ്റ്റൻ, 2012ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെയായിരുന്നു നേട്ടം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :