അയ്യായിരം മീറ്ററിൽ കാലിടറിയത് മറന്ന് വീണ്ടും മല്‍സരത്തിനിറങ്ങുകയാണ് കേരളത്തിന്റെ അനുമോൾ തമ്പി. 1500ലും, 3000 മീറ്ററിലുമാണ് അനുമോൾ മത്സരിക്കുന്നത്.
ദീർഘദൂര മത്സര ങ്ങൾ എന്നും കേരളത്തിന് മെഡൽ സാധ്യതയുള്ള കായിക ഇനമാണ്. ഇത്തവണത്തെ മേളയിൽ ആദ്യയിനമായി 5000 മീറ്റർ ആരംഭിക്കുമ്പോഴും കേരളത്തിന് പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ, ട്രാക്കിൽ സ്വർണം നേടാനിറങ്ങിയ കോതമംഗലം മാർബേസിലിന്റെ കേരളതാരം അനുമോൾ തമ്പി നാല് ലാപ്പുപോലും പൂർത്തിയാക്കാനാകാതെയാണ് ട്രാക്കിൽ തളർന്നുവീണത്. മൂന്നിനങ്ങൾ ബാക്കിനിൽക്കെ ട്രാക്കിൽവീണ അനുമോൾ, ഇനി മത്സരത്തിനുണ്ടാവുമോ എന്ന ആശങ്ക പോലും പരിശീലകർ പങ്കുവെച്ചു. എന്താണ് സംഭവിച്ചതെന്ന് അനുമോൾ ഓർമിക്കുന്നു.
ആശങ്കയും പേടിയും മാറ്റിവെച്ചു ട്രാക്കിൽ വീണ്ടുമിറങ്ങാനാണ് അനുമോളുടെ തീരുമാനം. എന്നാൽ കാലാവസ്ഥ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അലട്ടുന്നു.എന്തായാലും ഒരിക്കൽ ഇടറിയ കാലുകൾ, സ്വർണനേട്ടത്തിനായി കുതിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പരിശീലകരും കൂട്ടുകാരും.