ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ദക്ഷിണാഫ്രിക്ക; അശ്വിന് മൂന്നു വിക്കറ്റ്

south-africa
SHARE

സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ദക്ഷിണാഫ്രിക്കക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍‍സ്. മാര്‍ക്രവും ഹാഷിം അംലയും അര്‍ധസെഞ്ചുറി നേടി. ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. 

പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന സെഞ്ചൂറിയനില്‍ ഇന്ത്യന്‍ പേസര്‍മാരെ അതിര്‍ത്തി കടത്തുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരുടെ വിനോദം. റണ്‍വേട്ടയ്ക്ക് തുടക്കമിട്ടത് ഏയ്ഡന്‍ മാര്‍ക്രമാണ്. സെഞ്ചുറിക്ക് ആറു റണ്‍‍സ് അകലെ മാര്‍ക്രം പോരാട്ടം അവസാനിപ്പിച്ചു. 

പിന്നാലെയെത്തിയ ഹാഷിം അംല, 84 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്ത് മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച അടിത്തറ ലഭിച്ചിരുന്നു. ആദ്യദിനം നേട്ടമുണ്ടാക്കിയത് സ്പിന്നര്‍ ആര്‍. അശ്വിനാണ്. 90 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. 

ഇന്ത്യന്‍ നിരയില്‍ 37 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഇശാന്താണ് കുറച്ച് തല്ലു കൊണ്ടത്. ഒരു വിക്കറ്റും നേടി. എല്‍ഗര്‍, ഡി കോക്ക്, ഫിലാന്‍ഡര്‍ എന്നിവരുടെ വിക്കറ്റുകളും ആതിഥേയര്‍ക്ക് ഇന്ന് നഷ്ടമായി. 10 റണ്‍സുമായി കേശവ് മഹാരാജും 25 റണ്‍സുമായി ഡുപ്ലെസിസുമാണ് ക്രീസില്‍. 

MORE IN SPORTS
SHOW MORE