കളിക്കാരുടെ കണ്ണു തുറപ്പിക്കുന്ന തോൽവിയാണ് ധരംശാലയിൽ ശ്രീലങ്കയ്ക്കെതിരെ നേരിട്ടതെന്നു ക്യാപ്റ്റൻ രോഹിത് ശർമ. നിർഭാഗ്യവശാൽ തീരെച്ചെറിയ സ്കോറാണ് ടീമിന് നേടാനായത്. മികച്ചൊരു പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമായിരുന്നു. എഴുപതോ എൺപതോ റൺസ് കൂടി നേടാനായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. തോൽവിയിലും മഹേന്ദ്രസിങ് ധോണിയുടെ പ്രകടനം അഭിനന്ദനാർഹമാണ്. പക്ഷെ പിന്തുണ നൽകാൻ ആരുമുണ്ടായില്ല. വിരാട് കോഹ്‌ലിയെപ്പോലൊരു കളിക്കാരന്റെ അഭാവം അൽപം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അടുത്ത രണ്ട് കളികളിൽ മികച്ച പ്രകടനം പുറത്തെടുക്കും. തിരിച്ചു വരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നു രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ധരംശാലയിലെ ദയനീയ തോൽവിയിൽ ക്യാപ്റ്റന് പറയാനുള്ളത്
SHOW MORE