ട്രാക്കിൽ പേരും പെരുമയും നേടിയവർ പോലും പരിശീലകരായപ്പോൾ കുട്ടികൾക്ക് കിട്ടുന്ന സമ്മാനത്തുകയുടെ പങ്കുപറ്റുന്നുവെന്ന് ഒളിംപ്യൻ മേഴ്സിക്കുട്ടൻ മനോരമ ന്യൂസിനോട് പറഞ്ഞു. വർഷങ്ങളായി കായിക താരങ്ങൾ ചൂഷണത്തിന് ഇരയാകുന്നു. സർക്കാർ അന്വേഷിച്ചാൽ പങ്കു പറ്റുന്ന പരിശീലകരെ കുറിച്ച് തെളിവു നൽകാൻ തയ്യാറാണെന്ന് കായികപരിശീലകൻ പി.ജി മനോജ് പ്രതികരിച്ചു.
കായിക താരങ്ങൾക്ക് കിട്ടുന്ന സമ്മാനത്തുകയിൽ നിന്ന് പങ്കുപറ്റുന്ന പരിശീലകരുടെ കൂട്ടത്തിൽ മുൻ അത്‌ലറ്റുകൾ വരെ ഉണ്ടെന്ന് ഒളിംപ്യൻ മേഴ്സി കുട്ടൻ സ്ഥിരീകരിച്ചു. താരങ്ങളോ അവരുടെ രക്ഷിതാക്കളോ ഇതൊന്നും തുറന്നു പറയാത്താണ് പ്രശ്നം. എന്നാൽ പലരും രഹസ്യമായി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
പലരും താരങ്ങളെ മികച്ച പരിശീലത്തിന് അനുവദിക്കാത്തതിന് പിന്നിലും ഇതു തന്നെയാണ് കാരണം. പറളി സ്കൂളിന്റെ പരിശീലകൻ പി.ജി.മനോജും മനോരമ ന്യൂസ് വാർത്ത ശരിവച്ചു. താരങ്ങളെ ചൂഷണം ചെയ്യുന്ന പരിശീലകരെക്കുറിച്ച് തെളിവു നൽകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി
സ്പോർട്ട് സ് കൗൺസിലും പ്രശനം ഗൗരവമായി എടുത്തിട്ടുണ്ട്.