സബ്ജൂനിയർ ബോയ്സിന്റെ ഹൈജംപിൽ ഭാരത് രാജ് സ്വർണമണിയുമ്പോൾ ഏറെ ആഹ്ലാദിക്കുന്നത് പരിശീലകനാണ്. പ്രതിസന്ധികളെ തോൽപ്പിച്ചാണ് പത്തനംത്തിട്ടയിൽ നിന്നുആർ. ശ്രീധരനും കുട്ടികളും പാലായിലേക്കെത്തിയത്.
ഇദ്ദേഹത്തിന്റെ അർപ്പണ ബോധമാണ് ഒരു പിടി താരങ്ങൾക്ക് പാലയിലേക്കുള്ള വാതിൽ തുറന്നത്. ചുമറ്റുതൊഴിലാളിയാണു ശ്രീധരൻ. ഇദ്ദേഹത്തിന്റെ വരുമാനം കൊണ്ടാണ് തരങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങിയത്. സ്വന്തം കയ്യിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയത്. ഒരു സഹായവുമില്ല. ഏറെ ശ്രമിച്ചു. നടന്നില്ല.സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ ഭരത് അടക്കം 8 താരങ്ങളാണ് ശ്രീധരന് കിഴിൽ എത്തിയിരിക്കുന്നത്. അവരും മെഡൽ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം.