സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പ്രായം തിരിച്ചതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഒളിംപ്യൻ മേഴ്സികുട്ടൻ. കായികതാരങ്ങളെ തളർത്താനേ ഇതു പകരിക്കു. കുട്ടികളെ തോൽപ്പിച്ച് അവരുടെ കായിക ഭാവി തകർക്കുമെന്നും അവർ പറഞ്ഞു.
കായിക കൗമാരങ്ങളുടെ ഭാവി സ്കൂൾ തലത്തിൽ തന്നെ തകർക്കുന്നതാണ് പരിഷ്കാരം. അത് ലറ്റിക് ഫെഡറേഷൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് പരിഷ്കാരം. ഇത് നീതികേടാണ്. പ്രായപരിധി 19 എന്നാക്കിയത് ചില സ്കൂളുകാർക്കും പരിശീലകർക്കും മാത്രമേ ഉപകരിക്കു. കുട്ടികൾക്ക് ഇതുകൊണ്ട് നഷ്ടമാകുന്നത് കായിക ഭാവി മാത്രമല്ല ജീവിതം കൂടിയാണെന്നും മേഴ്സി കുട്ടൻ പറഞ്ഞു.