ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ ആദ്യ ഗോൾ നേടിയ ജീക്സൺ സിങ് തൗങ്ജാം മനസ്സു തുറക്കുന്നു:
ഗോൾ: അച്ഛനുള്ളതാണ് ഈ ഗോൾ. എന്റെ വളർച്ചയുടെ പാതിവഴിയിൽ പക്ഷാഘാതം വന്നു വീണുപോയതാണ് അച്ഛൻ. എന്നെ ഈ നിലയിൽ എത്തിക്കാൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു.
ടീം: കളി കഴിഞ്ഞു ഹോട്ടലിലെത്തിയപ്പോൾ സന്തോഷവും സങ്കടവുമായിരുന്നു കളിക്കാർക്കിടയിൽ. ഗോളടിച്ചതിൽ എല്ലാവരും സന്തോഷിച്ചു; പക്ഷേ, തോൽവി ഞങ്ങളെ തളർത്തിക്കളഞ്ഞു.
കൊളംബിയ: ഗോളടിച്ച ശേഷം ഞങ്ങൾ അൽപമൊന്നു മതിമറന്നു. കൊളംബിയ അതു മുതലാക്കി. തെറ്റ് ഞങ്ങൾ മനസ്സിലാക്കുന്നു. ഇനി ആവർത്തിക്കില്ല.
ഘാന: എ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമാണവർ. ഘാനയ്ക്കെതിരെ ഞങ്ങൾ ജീവൻ മരണ പോരാട്ടം നടത്തും. മൽസരം ജയിച്ചേ തീരു.
മാറ്റോസ്: മുൻ പരിശീലകൻ നിക്കൊളായ് ആദം എന്നെ തഴഞ്ഞതാണ്. അതിനു ശേഷം മിനർവ ക്ലബ്ബിൽ കളിച്ച ഞാൻ ശൈലിയിൽ മാറ്റം വരുത്തി. കളിയിൽ മധ്യനിര താരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. അതുവഴി കളി മെച്ചപ്പെടുത്തി. അങ്ങനെ മാറ്റോസ് ടീമിലെടുത്തു.