രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ ജാര്‍ഖണ്ഡിനെ ഒൻപതുവിക്കറ്റിന് തകർത്ത് കേരളത്തിന് മിന്നുന്ന തുടക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മല്‍സരത്തില്‍ ഒന്നരദിവസം ശേഷിക്കെയാണ് കേരളത്തിന്റെ ജയം. രണ്ടിന്നിങുസുകളിലായി പതിനൊന്നുവിക്കറ്റ് വീഴ്ത്തുകയും അർധ സെഞ്ച്വറി നേടുകയും ചെയ്ത ജലജ് സക്സേനയാണ് മാൻ ഒാഫ് ദ മാച്ച്.
മധ്യപ്രദേശുകാരൻ ജലജ് സക്സേന കേരളത്തിന്റെ ഐശ്വര്യമാകുന്നു. ആദ്യ ഇന്നിങ്ങ്സിൽ ആറുവിക്കറ്റും 54 റൺസും ജലജ് വീണ്ടും അഞ്ചുവിക്കറ്റ് നേടിയതോടെ ജാർഖണ്ഡിന്റെ രണ്ടാം ഇന്നിങ്സ് 89 റൺസിന് അവസാനിച്ചു. മൊനീഷ് കാരപ്പറമ്പിൽ നാലുവിക്കറ്റ് വീഴ്ത്തി. 33 റൺ വിജയലക്ഷ്യവുയി ഇറങ്ങിയ കേരളം അഞ്ചോവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി..ജയത്തോടെ കേരളത്തിന് 6 പോയിന്റ് ലഭിച്ചു.
സ്വന്തംനാട് പരിഗണിക്കാതിരുന്ന ജലജ് സക്സേന എന്ന മുപ്പതുകാരനും ഇത് മധുരപ്രതികാരം. ആദ്യ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മൽസരത്തിന് വേദിയായ കാര്യവട്ടത്തെ ചെമ്മൺ പിച്ചിനെക്കുറിച്ച് നല്ല അഭിപ്രായം
ഈ മാസം 14 ന് ഗുജറാത്തുമായാണ് കേരളത്തിന്റെ അടുത്തമൽസരം.