നാനൂറിനപ്പുറം പോകുമെന്ന് കരുതിയ ഓസ്‍ട്രേലിയയെ ഇന്ത്യ ഇൻഡോറിൽ 293 റൺസിൽ തളച്ചു. ബെംഗളൂരുവിൽ നാലാം ഏകദിനത്തിൽ 334 റൺസ് നേടിയെന്ന് ഓസീസിനു കണക്കുകൂട്ടിയ സ്കോറിന്റെ അടുത്തെങ്ങുമെത്താനായില്ല. ഒടുവിൽ നാഗ്പുരിലും അവസാന ഓവറുകളിൽ റൺ കണ്ടെത്താനാകാതെ ഓസീസ് വലഞ്ഞു.
ഡെത്ത് ഓവറുകളിൽ പ്രഹരശേഷി പുറത്തെടുത്ത പേസർമാരുടെ മികവാണ് ഓസീസിനെതിരായ ഇന്ത്യൻ വിജയങ്ങളിൽ നിർണായകമായത്. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബോളർമാർ ഇന്ത്യയ്ക്കാണെന്ന് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പറഞ്ഞത് വെറുതെയല്ലെന്നു തെളിയിക്കുന്നതാണ് കണക്കുകൾ.
കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിൽ അവസാന 14 ഓവറുകളിലെ ഓസ്ട്രേലിയൻ ടീമിന്റെ പ്രകടനം
ഇൻഡോറിൽ: അഞ്ചു വിക്കറ്റു നഷ്ടത്തിൽ 87 റൺസ്
ബെംഗളൂരുവിൽ: നാലു വിക്കറ്റു നഷ്ടത്തിൽ 103
നാഗ്പുരിൽ : അഞ്ചു വിക്കറ്റു നഷ്ടത്തിൽ 74
ജസ്പ്രിത് ബുമ്ര നാഗ്പൂരിൽ
ആദ്യത്തെ 4 ഓവർ: 34 റൺസ്, വിക്കറ്റില്ല
അവസാന 6 ഓവർ: 17 റൺസ്, 2 വിക്കറ്റ്
പരമ്പരയിലെ ഇന്ത്യൻ പേസർമാരുടെ ഡെത്ത് ഓവർ ഇക്കണോമി റേറ്റ്(അഞ്ചാം ഏകദിനത്തിനു മുൻപ്)
ഭുവനേശ്വർ കുമാർ: 5.68
ജസ്പ്രിത് ബുമ്ര: 6.25
മുഹമ്മദ് ഷമി: 8.75
ഉമേഷ് യാദവ്: 9.67