ഇന്ത്യ-ഓസ്ട്രേലിയ കളിക്കാർക്കിടയിലെ വാക്പോര് കുപ്രസിദ്ധമാണ്. സ്ലെഡ്ജിങ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ചീത്തവിളി പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് നടന്ന മങ്കിഗേറ്റ് വിവാദവും മറ്റും ഇപ്പോഴും വാർത്തകളിൽ നിന്നും പൂർണമായും മറഞ്ഞിട്ടില്ല. കളത്തിനു പുറത്തും അകത്തുമുള്ള താരങ്ങളുടെ കൊമ്പു കോർക്കൽ പലപ്പോഴും ക്രിക്കറ്റ് എന്ന കളിയുടെ യശസിനും മങ്ങലേൽപ്പിച്ചിട്ടുണ്ട്.
എന്നാൽ പതിവിനു വിപരീതമായി ഇത്തവണത്തെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പര ഏറെക്കുറെ ശാന്തമായിരുന്നു. ഇരുടീമിലേയും താരങ്ങൾ തമ്മിലുള്ള പോർവിളിയും തുറിച്ചു നോട്ടവും കുറവായിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഐപിഎൽ ലേലമാണ് ഓസ്ട്രേലിയൻ കളിക്കാർ പത്തിമടക്കാൻ കാരണമെന്നു മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറയുന്നു. കളത്തിൽ മോശമായി പെരുമാറിയാൽ കളിക്കാരെ ടീമിലെടുക്കാൻ ഫ്രാഞ്ചൈസി ഉടമ രണ്ടു തവണ ചിന്തിക്കുമെന്നും സേവാഗ് പറഞ്ഞു. പണം കിലുങ്ങുന്ന ഐപിഎൽ ടീമിൽ ഇടംകിട്ടിയില്ലെങ്കിൽ അതൊരു നഷ്ടമാകുമെന്നു ഓസീസ് താരങ്ങൾക്കു നന്നായറിയാമെന്നും േസവാഗ് കൂട്ടിച്ചേർത്തു.