E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഫുട്ബോളിലും കാറ്റലോണിയന്‍ രാഷ്ട്രീയം പ്രതിഫലിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫുട്ബോളിലും കാറ്റലോണിയന്‍ രാഷ്ട്രീയം പ്രതിഫലിക്കുന്നു. ഹിതപരിശോധനയെ സ്പെയിന്‍ ഭരണകൂടം അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ബാര്‍സലോന ലാസ്പാംസ് മല്‍സരം കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടന്നത്. റയല്‍ മഡ്രിഡ് എസ്പിയനോള്‍ മല്‍സരത്തിനിടെ സ്റ്റേഡിയത്തില്‍ സ്പെയിന്‍ അനുകൂലികള്‍ പതാക ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. 

ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ മെസിയും കൂട്ടരും പന്തുതട്ടി. പരിശീലനമായിരുന്നില്ല യഥാര്‍ഥ പോരാട്ടമായിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലാം പാംസിനെ തോല്‍പ്പിച്ചെങ്കിലു ഒരു ഗോളടിയിലും ആര്‍പ്പുവിളിക്കാനോ ടീമിന് പിന്തുണയര്‍പ്പിക്കാനോ ആരാധകര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നില്ല. 

കാറ്റലോണിയ സ്വാന്തന്ത്ര്യം ആഗ്രഹിക്കുന്നുവെന്നു ഹിതപരിശോധനയ്ക്കെതിരെയുള്ള സ്പെയിന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് അടച്ചിട്ട സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മല്‍സരം നടത്തിയാണ് സ്പെയിന്‍ ഭരണകൂടത്തോടുള്ള ശക്തമായ പ്രതിഷേധം ബാഴ്സ രേഖപ്പെടുത്തിയത്. മല്‍സരത്തിന്റെ രണ്ടാം പകുതിയിലാണ് ബാഴ്സയുടെ മൂന്നുഗോളുകളും പിറന്നത്. എഴുപതാം മിനിറ്റിലും എഴുപത്തി എഴാം മിനിറ്റിലും മെസി രണ്ടു ഗോളുകളടിച്ചു 

ഇതിന് നേരെ എതിരായിരുന്നു റയല്‍ മഡ്രിഡ് എസ്പ്യനോള്‍ മല്‍സരത്തിനിടെ സംഭവിച്ചത്. സ്പെയിന്‍ ഒറ്റക്കെറ്റാണെന്നും കാറ്റലോണിയന്‍ പ്രതിഷേധം കണക്കിലെടുക്കുന്നില്ലെന്നും കാണിച്ച് സ്പെയിന്‍ അനുകൂലികളായ റയല്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ സ്പെയിനിന്റെ പതാകകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. 

എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് റയല്‍ എസ്പ്യാനോളിനെ തറപറ്റിച്ചത്. മധ്യനിരതാരം സിസ്കോയാണ് റയലിനുവേണ്ടി ഇരു ഗോളുകളും നേടിയത്.