ടെന്നിക്കോയിൽ കേരള ടീം ക്യാപ്റ്റനായിരുന്ന ജയൻ, ജീവിത പ്രാരാബ്ധങ്ങൾകൊണ്ട് ഇപ്പോൾ സ്വകാര്യ ബസിലെ കണ്ടക്ടറാണ്. സംവരണം ഉണ്ടായിരുന്നിട്ടും സർക്കാർ ജോലി നിഷേധിക്കുകയാണ് ഈ ദലിത് യുവാവിന്.
കേരള ടെന്നിക്കോയ് ടീം ക്യാപ്റ്റനായിരുന്ന ജയന്റെ ജീവിതവും ഈ മാലിന്യ ദുരിതങ്ങൾക്ക് നടുവിലാണ്. ഇക്കാലമത്രയും നേടിയ സർട്ടിഫിക്കറ്റുകളിലും പാരിതോഷികങ്ങളിലും പലതും പാതാളം പഞ്ചായത്ത് കോളനിയിലെ ചോർന്നൊലിക്കുന്ന വീട്ടിൽ നശിച്ചുപോയി. കളികൊണ്ട് ജീവിക്കാനാവില്ല എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ജയൻ ബസ് കണ്ടക്ടറായത്.
2004ൽ ഒന്നാം സ്ഥാനം നേടിയ കേരള ടെന്നിക്കോയ് ടീമിലും ജയൻ തന്നെയായിരുന്നു ക്രാപ്റ്റൻ. പല വാതിലുകളിലും സർക്കാർ ജോലിക്കായി മുട്ടിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഗോഡ്ഫാദറും പണക്കൊഴുപ്പും ഇല്ലാത്തതുകൊണ്ട് അർഹത ഉണ്ടായിരുന്നിട്ടും ആനുകൂല്യങ്ങൾ കിട്ടാതെപോയ അനവധിപേരിൽ ഒരാളായി ജയനും ജീവിക്കുന്നു.