ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിൽ ഹാട്രിക് നേടി താരമായ കുൽദീപ് യാദവ് നന്ദി പറയുന്നത് മഹേന്ദ്രസിങ് ധോണിയോട്. മത്സരത്തിന് ഇറങ്ങുമ്പോൾ താൻ അത്ര ആത്മവിശ്വാസത്തിലായിരുന്നില്ല. ആദ്യ ഏകദിനത്തിൽ ഓസീസ് താരം മാക്സ്‌വെൽ തന്നെ അടിച്ചു പരത്തിയ ഓർമ വേട്ടയാടുന്നുണ്ടായിരുന്നു.
എങ്കിലും ആ മത്സരത്തിൽ നിന്നും താൻ ഏറെ കാര്യങ്ങൾ പഠിച്ചു. രണ്ടാം ഏകദിനത്തിൽ തുടരെ രണ്ടു വിക്കറ്റ് വീഴ്ത്തി ഹാട്രിക്കിനരികിലെത്തിയപ്പോൾ സമ്മർദ്ദമുണ്ടായിരുന്നു. അടുത്ത പന്ത് എങ്ങനെ എറിയണമെന്നു ധോണിയുടെ സമീപത്തെത്തി ചോദിച്ചു. നിനക്ക് ഏതു രീതിയിൽ എറിയണമെന്നു തോന്നുന്നോ അങ്ങനെ എറിയാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ആ വാക്കുകൾ തനിക്കു ആത്മവിശ്വാസം പകർന്നു തന്നു. അഭിമാനകരമായ മുഹൂർത്തമായിരുന്നു പന്നീട് സംഭവിച്ചതെന്നു കുൽദീപ് പറഞ്ഞു. മത്സരത്തിനു ശേഷമായിരുന്നു കുൽദീപ് ഇക്കാര്യം പറഞ്ഞത്.
കാല്‍നൂറ്റാണ്ടിനു ശേഷം ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ ഏകദിന ഹാട്രിക്കാണ് ഈ മല്‍സരത്തില്‍ കുല്‍ദീപിന്റെ പേരിൽ കുറിക്കപ്പെട്ടത്. ഓസീസീന്റെ കോര്‍ട്ടില്‍നിന്നും കളി തട്ടിയെടുത്ത കുല്‍ദീപിന്റെ ഹാട്രിക് വിസ്മയം 33–ാം ഓവറിലായിരുന്നു. ഈ ഓവറിലെ 2, 3, 4 പന്തുകളിലായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് (2), ആഷ്ടന്‍ ആഗര്‍ (0), പാറ്റ് കുമ്മിന്‍സ് (0) എന്നിവരാണ് കുല്‍ദീപിന് ഇരകളായത്. മുപ്പത്തിമൂന്നാം ഓവറിന് മുമ്പ് കുല്‍ദീപ് എറിഞ്ഞത് 7 ഓവറുകള്‍, വഴങ്ങിയത് 39 റണ്‍സും.
ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നര്‍ എന്ന ബഹുമതിയും കുല്‍ദീപ് യാദവ് സ്വന്തമാക്കി. ഏകദിനക്രിക്കറ്റില്‍ കാല്‍ നൂറ്റാണ്ടിനുശേഷം ഒരിന്ത്യക്കാരന്റെ ആദ്യ ഹാട്രിക്ക്. ചേതന്‍ ശര്‍മ (1987), കപില്‍ദേവ് (1991) എന്നിവര്‍ മാത്രമാണ് നേരത്തെ ഹാട്രിക് നേടിയിട്ടുള്ള ഇന്ത്യക്കാര്‍.