ബഹിഷ്കരണ സമരത്തിൽനിന്ന് പിൻമാറാൻ കായികഅധ്യാപകർക്കിടയിൽ ധാരണ. സംയുക്ത കായികഅധ്യാപകസംഘടന പ്രതിനിധികളുമായി ഡി.പി.ഐ നടത്തിയ ചർച്ചയെതുടർന്നാണ് അധ്യാപകരുടെ മനംമാറ്റം. ഇതോടെ സംസ്ഥാന സ്കൂൾ കായികോൽസവ നടത്തിപ്പിനെചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങും.
വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസമാണ് ഡി.പി.ഐ സംയുക്ത കായികഅധ്യാപകസംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയത്. കായിക അധ്യാപകർ ഉന്നയിച്ച നാല് ആവശ്യങ്ങൾ ആറുമാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ചർച്ചയിൽ ഡി.പി.ഐ ഉറപ്പുൽകി. ശമ്പള പരിഷ്കരണം പ്രത്യേകഫയലാക്കി ധനകാര്യവകുപ്പിന് നൽകിയതായി ഡി.പി.ഐ യോഗത്തിൽ അറിയിച്ചു. നാളെ കൊച്ചിയിൽ കായികാധ്യപകസംഘടനയുടെ എക്സിക്യൂട്ടിവ് യോഗംചേരും. യോഗത്തിൽ ബഹിഷ്കരണസമരം പിൻവലിക്കാനും കായികോൽസവത്തിൽ സഹകരിക്കാനും തീരുമാനം എടുത്തേക്കും.
ഒക്ടോബർ 13മുതൽ 16വരെയാണ് സംസ്ഥാന സ്കൂൾമീറ്റ് നടക്കേണ്ടത്. എന്നാൽ പലയിടത്തും സ്കൂൾതല മത്സരംപോലും തീർന്നിട്ടില്ല. സബ്ജില്ല, ജില്ലാമീറ്റുകളും തിരക്കിട്ട് നടത്തേണ്ട നിലയാണുള്ളത്. അതായത് കുട്ടികൾക്ക് വിശ്രമമില്ലാത്ത മൽസരക്കാലം.