E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ശ്രീലങ്ക‌യ്ക്കെതിരായ ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ ജയം. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യ, 7 വിക്കറ്റിനാണ് ഏക ട്വന്‍റി20 പോരാട്ടത്തില്‍ ലങ്കയെ തോല്‍പ്പിച്ചത്. 82 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. 

തലകുനിക്കാന്‍ ഒരവസരം പോലും നല്‍കാതെ കോഹിലിപ്പട ലങ്കന്‍ പര്യടനം അവസാനിപ്പിച്ചു. വിജയറണ്ണിനൊപ്പം അര്‍ധസെഞ്ചുറിയും കുറിച്ച മനീഷ് പാണ്ഡെ. അതിനു മുമ്പ് തന്നെ വിജയം ഉറപ്പാക്കിയ കോഹിലി. ലങ്കയുടെ പ്രയത്നവും പ്രതീക്ഷകളും ഈ രണ്ട് ബാറ്റില്‍ തട്ടി ചിതറിയുടഞ്ഞു. രോഹിത് ശര്‍മയെ 9 റണ്‍സിന് മലിംഗ പുറത്താക്കി. ലോകേഷ് രാഹുലിനെ അസാമാന്യ ക്യാച്ചില്‍ ഷണകയും. 

പിന്നീടൊരിക്കല്‍ പോലും ലങ്കന്‍ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഇട കിട്ടിയില്ല. അമ്പതാം ട്വന്‍റി20 മല്‍സരത്തില്‍ 82 അടിച്ച കോഹിലി ഏറ്റവും വേഗത്തില്‍ 15000 രാജ്യാന്തര റണ്‍സ് നേടുന്ന താരവുമായി. അതിവേഗത്തില്‍ റണ്‍റേറ്റുയര്‍ത്തിയ ലങ്കയ്ക്ക് വിക്കറ്റുകള്‍ കരുതിവയ്ക്കാനാവാത്തതാണ് തിരിച്ചടിയായത്. പല വിക്കറ്റുകളും ഇന്ത്യയ്ക്കവര്‍ സമ്മാനമായി നല്‍കിയത്.  

ദില്‍ഷന്‍ മുനവീരയുടെ 53ഉം അരങ്ങേറ്റക്കാരന്‍ പ്രിയഞ്ചനിന്‍റെ 40ഉമാണ് ലങ്കയെ 170ല്‍ എത്തിച്ചത്. മൂന്ന് വിക്കറ്റുമായി യൂസവേന്ദ്ര ചഹലും 2 വിക്കറ്റുകള്‍ പിഴുത് കുല്‍ദീപും കോഹിലിയുടെ പ്രതീക്ഷ കാത്തു.അങ്ങനെ മൂന്ന് കിരീടങ്ങളുമായി ഇന്ത്യയ്ക്ക് മരതകദ്വീപില്‍ നിന്ന് വിമാനം കയറാം.