ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നോർവെയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി. ടിമോ വാര്‍ണര്‍ രണ്ടു ഗോളടിച്ചു. മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട് സ്ലൊവോക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ലോകചാംപ്യന്‍മാരുടെ ആധിപത്യമായിരുന്നു മല്‍സരത്തിലുടനീളം. ആദ്യഗോളടിച്ചത് മെസുട് ഓസില്‍. 17ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്സലര്‍ പന്ത് വലയിലെത്തിച്ചു. ടിമോ വെര്‍ണറുടെ ചടുലനീക്കമായിരുന്നു മൂന്നാമത്തെ ഗോളിന് വഴിവച്ചത്. ആദ്യപകുതി അവസാനിക്കും മുന്‍പ് നാലാമത്തെ ഗോളും വെര്‍ണറുടെ വകയായിരുന്നു.
അഞ്ചും ആറും ഗോളുകള്‍ പിറന്നത് രണ്ടാം പകുതിയില്‍ ലിയോണ്‍ ഗോരെട്സ്ക നാല്‍പ്പത്തി ഒന്‍പതാം മിനിറ്റില്‍ അഞ്ചാമത്തെ ഗോള്‍ വലയിലാക്കി. ഒടുവിലത്തെ ഗോള്‍ എഴുപത്തി എട്ടാം മിനിറ്റില്‍ മാരിയോ ഗോമസ് വക.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് സ്ലൊവോക്യയെ തോല്‍പിച്ചത്. മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ ആദ്യഗോളടിച്ചത് സ്ലൊവോക്യയായിരുന്നു. ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം എറിക് ഡയര്‍ ഇംഗ്ലണ്ടിനുവേണ്ടി ആദ്യഗോളടിച്ചു. മാര്‍ക്സ് റാഷ്ഫോര്‍ഡ് രണ്ടാം പകുതിയില്‍ രണ്ടാം പകുതിയില്‍ വിജയ ഗോളടിച്ചു.