ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന യുറോഗ്വാ മല്‍സരം ഗോള്‍രഹിത സമനിലയില്‍. ജയം അനിവാര്യമായ മല്‍സരത്തില്‍ സമനിലയില്‍ കുരുങ്ങിയത് അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനസാധ്യതകളെ സങ്കീര്‍ണമാക്കി. ബ്രസീല്‍ ഇക്വഡേറിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു. 69ാം മിനിറ്റില്‍ പൗളീഞ്ഞോയാണ് ആദ്യ ഗോള്‍ നേടിയത്. 76ാം മിനിറ്റില്‍ കുടീഞ്ഞോ രണ്ടാം ഗോള്‍ നേടി.
ഹോളണ്ടിനെതിരായ മല്‍സരത്തില്‍ ഫ്രാന്‍സിന് നാലു ഗോളിന്റെ തകര്‍പ്പന്‍ ജയം. ഫ്രാന്‍സിനുവേണ്ടി പതിനാലാം മിനിറ്റില്‍ അന്റോയിന്‍ ഗ്രിസ്മന്‍ ആദ്യഗോളടിച്ചു. രണ്ടും മൂന്നും ഗോളുകള്‍ തോമസ് ലെമര്‍ നേടി. മല്‍സരം അവസാനിക്കവെയാണ് കൗമാരതാരം കൈലിയൻ എംബപെ നാലാമത്തെ ഗോളടിച്ചത്.