ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെള്ളി. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് സിന്ധു പൊരുതിത്തോറ്റു. ആദ്യാവസാനം ആവേശം നിറഞ്ഞ പോരാട്ടം മൂന്ന് ഗെയിമുകള്‍ നീണ്ടു. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
കലങ്ങി മറിഞ്ഞ കണ്ണുകളുമായി മടങ്ങേണ്ടവളായിരുന്നില്ല സിന്ധു. എന്നാല്‍ നിരാശപ്പെടേണ്ട കാര്യമില്ല. കാരണം ഇതുപോലൊരു ക്ലാസിക് ഫൈനലില്‍ തോറ്റാലും അത് അഭിമാനമാണ്. നഖം കടിക്കാതെ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനൽ മല്‍സരം കണ്ടിരുന്നവരുണ്ടാകില്ല. ഓരോ നിമിഷവും ഇരുവശത്തേക്കും മാറിമറിഞ്ഞ പോരാട്ടം. ബാക്ക്ഹാന്‍ഡ് ഷോട്ടുകളിലും റാലികളിലും ഒക്കുഹാര നേരിയ മുന്‍തൂക്കം സ്വന്തമാക്കിയതോടെ ആദ്യഗെയിം 19-21ന് സിന്ധുവിന് നഷ്ടമായി. ത്രസിപ്പിക്കുന്ന രണ്ടാം ഗെയിമാണ് കാത്തിരുന്നത്. ഗ്ലാസ്ഗോയില്‍ റാലികള്‍ പെരുമഴ പോലെ പെയ്തിറങ്ങി. 22-20ന് സിന്ധു നേടിയ രണ്ടാം ഗെയിം അവസാനിച്ചത് 73 ഷോട്ടുകളുള്ള ആവേശകരമായ റാലിയിയോടെയാണ്.
ഒപ്പത്തിനൊപ്പമായിരുന്നു മൂന്നാം ഗെയിം. ആവേശപ്പോരില്‍ ഇരുവരും ഓടിത്തളര്‍ന്നെങ്കിലും വാശിക്കൊരു കുറവുമില്ല. ഭാഗ്യം പക്ഷെ ജാപ്പനീസ് താരത്തിനൊപ്പമായിരുന്നതിനാല്‍ വെള്ളിത്തിളക്കത്തില്‍ മടങ്ങി ഇന്ത്യയുടെ പ്രിയ സിന്ധു. ലോക ചാംപ്യന്‍ഷിപ്പിലെ സിന്ധുവിന്റെ മൂന്നാമത്തെ മെഡലാണിത്.