വർഷങ്ങൾക്കു മുൻപ് മാതാപിതാക്കൾ കാട്ടിലുപേഷിച്ച ആദിവാസിബാലനെ ജില്ലാസ്പോട്സ് കൗൺസിൽ ദത്തെടുത്തു. 2006ൽ എരുമേലി ഉൾക്കാട്ടിലെ ഇഞ്ചിപ്പാറക്കോട്ടയിലാണ് സഹോദരങ്ങളെ മാതാപിതാക്കൾ ഉപേക്ഷിച്ചത്. അവശനിലയിൽ കണ്ട കുട്ടികളെ വനത്തിൽ ഈറ്റവെട്ടാനെത്തിയവർ നാട്ടിലെത്തിച്ചു. തുടർന്ന് ആറൻമുള ശബരിബാലാശ്രമത്തിലെ അന്തേവാസികളായി. അന്നവന് ആറുവയസ്. സോഹദരങ്ങൾ നാലും രണ്ടും വയസുകാർ.
കാട്ടിൽ നിന്ന് നാട്ടിലെത്തിയ കുട്ടികൾക്ക് തുണയായത് ആറൻമുള ശബരിബാലാശ്രമം ആയിരുന്നു. പഠനം അവിടെനിന്ന്. പഠനത്തിനിടയിൽ അവർ കളിയും അഭ്യസിച്ചു.
രാജു അത്്ലറ്റായി. സ്കൂൾ ജില്ലാതലമത്സരത്തിൽ 800 മീറ്ററിൽ രണ്ടാമനായി. ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ മികവിലേയ്ക്കെത്തുമെന്നു മനസിലാക്കിയ ജില്ലാസ്പോട്സ് കൗൺസിൽ രാജുവിനെ ദത്തെടുത്തു.
രാജേഷിന് കമ്പം ഫുട്ബോളിലാണ്. മോനോജ് ഹോക്കിയും പരിശീക്കുന്നു. സ്വപ്നങ്ങൾ നെഞ്ചേറ്റി രാജുവും സഹോദരങ്ങളും അനാഥത്വം മറക്കുകയാണ്.