കാന്‍ഡി ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 3 വിക്കറ്റിന്റെ ആവേശകരമായ ജയം. ഭുവനേശ്വര്‍ കുമാറും ധോണിയും ചേര്‍ന്ന എട്ടാം വിക്കറ്റിലെ 100 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ആറ് വിക്കറ്റുകള്‍ പിഴുത ലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയാണ് മല്‍സരം ആവേശകരമാക്കിയത്.
ഇതിലും മികച്ചൊരു അവസരം ലങ്കക്കിനി സ്വപ്നങ്ങളില്‍ മാത്രമാകും. ഭുവനേശ്വര്‍ കുമാറെന്ന വാലറ്റക്കാരനെ കൂട്ടുപിടിച്ച് ധോണി രചിച്ചത് വിജയകാവ്യം. തന്നെയായിരുന്നു. 109 റൺസാണ് രോഹിത് ശര്‍മയും ധവാനും ഒന്നിച്ചെടുത്തത്. രോഹിതിനെ പുറത്താക്കിയാണ് അഖില ധനഞ്ജയ് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് കൂട്ട തകര്‍ച്ച. ധനഞ്ജയുടെ പന്തിന്‍റെ ഗതി മനസിലാക്കാതെ കോഹ്ലിയടേതടക്കം വിക്കറ്റ് തെറിച്ചു.
7ന് 131ലേക്ക് ഇന്ത്യയെ തള്ളിയിട്ട ധനഞ്ജയ ലങ്കയുടെ തുടര്‍തോല്‍വികള്‍ക്ക് വിരാമമിടുമെന്ന കരുതിയിരിക്കെയാണ് ഭുവനേശ്വറും ധോണിയും ക്രീസില്‍ ഒന്നിച്ചത്. ഫെര്‍ണാണ്ടോയുടെ പന്ത് ധോണിയെ മറികടന്ന് സ്റ്റംപിലെത്തിയിട്ടും ബെയില്‍സ് വീഴാതെ വന്നപ്പോള്‍ തന്നെ ഭാഗ്യം ഇന്ത്യക്കൊപ്പമെന്ന് വ്യക്തമായിരുന്നു. കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയുമായാണ് ഭുവി ലങ്കയുടെ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തിയത്. സിരിവര്‍ധനയുടെ 58ഉം കപ്പുഗെദരയുടെ 40 ചേര്‍ത്ത് 236 റണ്‍സ് നേടിയെങ്കിലും മഴയെത്തിയതോടെയാണ് 231 ആക്കി വിജയലക്ഷ്യം മാറ്റിയെഴുതിയത്.