പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിലെ ആദ്യമല്‍സരം അവിസ്മരണീയമാക്കി സൂപ്പര്‍താരം നെയ്മര്‍. മൂന്ന് ഗോളുകള്‍ക്ക് വഴി തുറന്നതിനൊപ്പം രണ്ടെണ്ണം വലയിലാക്കുകയും ചെയ്തു നെയ്മര്‍. ലാലിഗയിലെ ആദ്യ മല്‍സരത്തിനിറങ്ങിയ റയല്‍ മഡ്രിഡും ബാര്‍സിലോനയും ജയത്തോടെ തന്നെ സീസണിന് തുടക്കമിട്ടു.
ആ കാലുകള്‍ക്ക് 1600 കോടി രൂപയിലേറെ മൂല്യം വരുന്നത് എന്തുകൊണ്ടാണെന്ന് ഒറ്റമല്‍സരം കൊണ്ട് തന്നെ പ്രിന്‍സസ് പാര്‍ക്കിന് ബോധ്യമായി. ബാര്‍സിലോനയുടെ നഷ്ടം പി.എസ്.ജിക്ക് വന്‍നേട്ടമാകുന്ന കാഴ്ചക്ക് പ്രിൻസസ് പാർക്ക് സാക്ഷിയായി. ടുലൂസിനെ 6-2ന് തകര്‍ത്തപ്പോള്‍ അഞ്ച് ഗോളുകളില്‍ നെയ്മര്‍ ടച്ചുണ്ടായിരുന്നു.
അവസാന നിമിഷത്തിലെ നെയ്മറുടെ ഗോളിനെ ശ്രേഷ്ഠമെന്ന് തന്നെ വിശേഷിപ്പിക്കണം. വട്ടമിട്ട് തടഞ്ഞിട്ടും എതിരാളികളെ കാഴ്ചക്കാരാക്കി മാറ്റിയ ഗോള്‍. ബാര്‍സിലോന ആരാധകര്‍ക്ക് പി.എസ്‍.ജിയെ നോക്കി ഇനി അസൂയപ്പെടാം. അതേസമയം ജയത്തോടെ തന്നെ ലാലിഗ സീസണിന് തുടക്കമിടാന്‍ റയലിനും ബാര്‍സക്കുമായി.