സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ഈ മാസം 22 നു തുടക്കമാകും. ഒന്‍പത് വിദേശ ടീമുകള്‍ ഇത്തവണ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മൂന്നു ടീമുകള്‍ വിവിധ വിഭാഗങ്ങളിലായി മല്‍സരിക്കും
ജൂനിയർ ,സബ്ജൂനിയർ വിഭാഗങ്ങളിലായി 99 ടീമുകളാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. രാജ്യമെമ്പാടും നടത്തിയ പ്രാഥമിക ഘട്ടമല്‍സരത്തില്‍ മുപ്പത്തിനാലായിരം സ്കൂളുകളാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്ന് ഇത്തവണ മൂന്നു ടീമുകള്‍ മല്‍സരിക്കും.ജൂനിയർ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ബഥേല്‍ സ്കൂള്‍ ,പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ കല്ലനോട് സ്കൂള്‍ , സബ്ജൂനിയർ വിഭാഗത്തില്‍ മലപ്പുറം എം.എസ്.പി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ടീമുകള്‍.
ഇത്തവണ കായിക താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനാല്‍ ക്ലബുകളുടെ ജൂനിയർ ടീമുകളെ ടൂര്‍ണമെന്‍റില്‍ നിന്ന് ഒഴിവാക്കിയെന്ന് എയര്‍ മാര്‍ഷല്‍ എച്ച്.എന്‍ ഭഗവത് പറഞ്ഞു. ബംഗ്ലാദേശ് , നേപ്പാള്‍ ,ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 9 വിദേശ ടീമുകള്‍ ഇത്തവണ സുബ്രതോ കപ്പില്‍ പങ്കെടുക്കും. മികച്ച പ്രകടനം നടത്തുന്ന 25 കായിക താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. ഇത്തവണ ആകെ 52 ലക്ഷം രൂപയാണ് സമ്മാനതുക.