E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ആ ദിവസം മറക്കാനാകില്ല, കണ്ണീരോടെയാണ് അവിടെ നിന്നും മടങ്ങിയത്; ശ്രീശാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sreesanth-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിവിതത്തിലെ മറക്കാനാവാത്ത സങ്കടം നിറഞ്ഞദിവസത്തെക്കുറിച്ച് മനസുതുറന്ന് ശ്രീശാന്ത് നേരേചൊവ്വേയിൽ

 

അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും വഴിയില്‍നിന്ന് പെട്ടന്നായിരുന്നു താഴേക്കുള്ള വീഴ്ച. ഈ നാലു വര്‍ഷത്തിനിടിയി‌ല്‍ താങ്കള്‍ക്കുണ്ടായ ഏറ്റവും ദുഃസഹമായ അനുഭവമേതായിരുന്നു?


ഇഷ്ടംപോല സംഭവങ്ങളുണ്ട്. എനിക്കും കുടുംബത്തിനും സുഹ‍ൃത്തുക്കള്‍ക്കും കുറെ വിഷമങ്ങളുണ്ടായിട്ടുണ്ട്. എടുത്തുപറയാനുള്ളത് കഴിഞ്ഞവര്‍ഷം കേസ് കഴിഞ്ഞ് ക്ലിന്‍ചിറ്റ് കിട്ടിയശേഷം തെലുങ്കുവാരിയേഴ്സിന്‍റെ ബോളിങ് കോച്ചായിരുന്നു. അപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രാക്ടീസ് ചെയ്തോണ്ടിരിക്കുന്ന സമയത്ത് ശ്രീശാന്ത് ഗ്രൗണ്ടില്‍നിന്ന് പോകണമെന്ന് പറയുന്നു. ഞാന്‍ ഗ്രൗണ്ടില്‍നിന്ന് പോയി ഡ്രസിങ് റൂമില്‍ഇരിക്കുന്നു. അപ്പോള്‍ ഡ്രസിങ് റൂമിലും നില്‍ക്കാന്‍ പാടില്ല. ശ്രീശാന്ത് സ്റ്റേഡിയിത്തിനുപുറത്തുപോകണമെന്ന് പറയുന്നു. ഒരു തീവ്രവാദിയെ തൂക്കികൊല്ലുമ്പോള്‍ പൊലും അത് വേണോ വേണ്ടോയെ എന്ന് ചോദ്യങ്ങളുണ്ടാകുന്നു. അപ്പോള്‍ എന്നെപ്പോലെ ഒരു വ്യക്തി രണ്ട് ലോകകപ്പ് ജയിച്ചശേഷവും കേസില്‍നിന്ന് ക്ലിന്‍ചിറ്റ് കിട്ടിയശേഷവും കളിച്ചുവളര്‍ന്ന ഗ്രൗണ്ട് ചിന്നസ്വാമി സ്റ്റേഡിയം അവിടെനിന്ന് പുറത്തുപോകാന്‍ പറയുന്നു. അപ്പോള്‍ സങ്കടംതോന്നി. ഞാന്‍ ഒന്നുംഅല്ലാത്തപ്പോലെ തോന്നി

ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായി രണ്ട് ലോകകപ്പ് വിജയങ്ങള്‍ അതുപോലതന്നെ പല ടെസ്റ്റ് വിജയങ്ങളും ഇതിലൊക്കെ താങ്കളുടെ കൂടെയുണ്ടായിരുന്ന ആളുകള്‍ താങ്കള്‍ക്ക് ഒരുപ്രതിസന്ധി വന്നപ്പോള്‍ അകന്നുനിന്നുവെന്നാണോ തോന്നുന്നത്?

അവര്‍ക്ക് അതിന്‍റേതായ കാരണങ്ങളുണ്ടാകും. പിന്നെ എല്ലാം ബി.സി.സി.ഐ. നിയന്ത്രണത്തിലാണ്. എന്‍റെ കേസ് ഹൈക്കോടതിയില്‍ ജയിച്ചിട്ടുപോലും അവര്‍ പറയുന്നത് അവര്‍ക്ക് അതിനെക്കുറിച്ച് പഠിക്കണം. എല്ലാവര്‍ക്കും അവരെ പേടിയാണ്. ഐ.സി.സിക്കുവരെ ബി.സി.സി.ഐയെ പേടിയാണ്. ഐ.സി.സിക്ക് എനിക്ക് നിരോധനമില്ല. പക്ഷേ സ്കോട്ട്ലന്റില്‍ കളിക്കാന്‍ ഐ.സി.സിയില്‍ അനുവാദംചോദിച്ചപ്പോള്‍ അവിടുത്തെ പ്രത്യേക വക്കീല്‍മാര്‍ പ്രസിഡന്റിന് മെസേജ് അയച്ചത് ബി.സി.സി.ഐയുടെ അഭിപ്രായത്തെ ഞങ്ങള്‍ ആദരിച്ചെപറ്റുവെന്നാണ്. എല്ലാവര്‍ക്കും അവരെപേടിയാണ്. അപ്പോള്‍ നമ്മുടെ കളിക്കാരെക്കുറിച്ച് ഞാന്‍ പറയേണ്ടകാര്യമില്ല. ഞാനും അത് മനസ്സിലാക്കണം.

കൂടുതൽ വായിക്കാൻ