ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ആര്‍സനലിന് ആവേശോജ്വല ജയം. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ആര്‍സനല്‍ കരുത്തരായ ലെസ്റ്ററിനെ തോല്‍പ്പിച്ചത്.
അടി, തിരിച്ചടി, മുന്നേറ്റം, ഒടുവില്‍ കീഴടങ്ങല്‍. പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തിലെ ലെസ്റ്ററിന്റെ തോല്‍വിയെ ഇങ്ങനെ വിശേഷിപ്പിക്കാം. രണ്ടാം മിനിറ്റില്‍ ആര്‍സനല്‍ ഗോള്‍ നേടിയപ്പോള്‍ 5-ാം മിനിറ്റില്‍ തന്നെ ലെസ്റ്റര്‍ തിരിച്ചടിച്ചു.
പിന്നീട് 29-ാം മിനിറ്റില്‍ ലെസ്റ്ററും ആദ്യപകുതിയുടെ അധികസമയത്ത് ആര്‍സനല്‍ലും ഗോളടിച്ചതോടെ ആദ്യ പകുതി സമനിലയില്‍.56-ാം മിനിറ്റിലെ ഗോളില്‍ ലെസ്റ്റര്‍ മുന്നില്‍. പക്ഷേ അവസാന പത്തുമിനിറ്റിലെ ഗംഭീര പ്രകടനത്തിലൂടെ ആര്‍സനല്‍ കളി തിരിച്ചുപിടിച്ചു. ആരോണ്‍ റാമസി ആര്‍സനലിന് സമനില നല്‍കി. രണ്ടു മിനിറ്റിന് ശേഷം ഒലിവര്‍ ജിറൗദും ലെസ്റ്റര്‍ വലയനക്കി. ആവേശപ്പോരില്‍ സീസണിലെ ആദ്യ ജയം അങ്ങനെ ആര്‍സനൽ സ്വന്തമാക്കി.