ശ്രീശാന്തിനുവേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.െഎക്ക് കത്ത് നല്‍കി.ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ശ്രീശാന്തിന്അവസരമൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ശ്രീശാന്തിന്‍റെ മടങ്ങിവരവിനെ കെ.സി.എ പിന്തുണയ്ക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഹൈക്കോടതിവിധിക്കെതിരെ ബിസിസിഐ അപ്പീല്‍ നല്‍കരുതെന്നാണ് തന്റെ നിലപാടെന്ന് ബോര്‍ഡ് വൈസ് പ്രസിഡന്റ് ടി.സി.മാത്യു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ശ്രീശാന്ത് ഉടന്‍ കേരള ടീമിലെത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വിനോദ് കുമാര് വ്യക്തമാക്കിയിരുന്നു. എത്രയും വേഗം ശ്രീശാന്ത് ഇന്ത്യന്‍ ടീമിലെത്തണമെന്നാണ് ആഗ്രഹമെന്നും കെസിഎ പ്രസിഡന്റ് മനോരമന്യൂസിനോട് പറഞ്ഞു.
ശ്രീശാന്തിനെതിരെ അച്ചടക്കനടപടിക്ക് തെളിവൊന്നുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് വിലക്കു നീങ്ങാനുളള സാഹചര്യം ഉണ്ടായത്. സാഹചര്യത്തെളിവുകള്‍ മാത്രമാണ് കേസില്‍ പരിഗണിച്ചതെന്നും കോടതി വിലയിരുത്തി. വാതുവയ്പ് നടന്നിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ക്രിക്കറ്റില്‍ വാതുവയ്പുണ്ടെന്നും അത് തടയാന്‍ ബി.സി.സി.ഐ ശ്രദ്ധാപൂര്‍വം ശ്രമിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചു.ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷ നടപ്പാക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിലക്ക് അസാധുവായതോടെ ശ്രീശാന്തിന് ആഭ്യന്തര, രാജ്യാന്തരമല്‍സരങ്ങളില്‍ കളിക്കുന്നതിനുള്ള തടസം നീങ്ങി. എത്രയും വേഗം കേരള ടീമിലെത്തുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.