പ്രഫഷനൽ ബോക്സിങ്ങില്‍ ഇന്ത്യയുടെ വിജേന്ദർ സിങ്ങിന് തുടര്‍ച്ചയായ ഒന്‍പതാംജയം. മുംബൈയില്‍ നടന്ന പോരാട്ടത്തില്‍ ചൈനയുടെ സുൽപികർ മെയ്മെയ്തിയാലിയെ വിജേന്ദര്‍ തോല്‍പ്പിച്ചു. ജയത്തോടെ ഏഷ്യ പസിഫിക് കിരീടം നിലനിര്‍ത്തിയ വിജേന്ദര്‍ സുല്‍പികറിന് സ്വന്തമായിരുന്ന ഓറിയന്‍റൽ ചാംപ്യന്‍പട്ടവും സ്വന്തമാക്കി.ആരാധക ആരവങ്ങളിലേക്ക് വിജേന്ദറെത്തി. ഏഷ്യന്‍ പോരാട്ടഭൂമിയെന്ന വിളിപ്പേര് ശരിവച്ച ഇടിക്കൂട്. കരിയറില്‍ ആദ്യമായി വിജേന്ദര്‍ വിയര്‍ത്തുപോയ മല്‍സരം. സുൽപികറിന്റെ അതിവേഗതയില്‍ ഇന്ത്യന്‍ ആരാധകര്‍ പകച്ചിരുന്നു., പലവട്ടം
ലക്ഷ്യത്തിലെത്തുന്ന പഞ്ചുകളിലൂടെയാണ് വിജേന്ദര്‍ മറുപടി നല്‍കിയത്. തലങ്ങുംവിലങ്ങുമുള്ള പ്രഹരമല്ല ബോക്സിങ് റിങ്ങിലെ തന്ത്രമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം. അവസാന റൗണ്ടുകളിലേക്കെത്തിയതോടെ വിജേന്ദറുടേയും സുല്‍പികറിന്റെയും മുഖത്ത് നിന്ന് ചോര വാര്‍ന്നു. പലവട്ടം റഫറിയുടെ താക്കീത് ലഭിച്ച ചൈനീസ് താരം ഫൗള്‍ പഞ്ചുകള്‍ തുടര്‍ന്നതോടെ ചതിയന്‍ എന്നലറി കാണികള്‍. പത്ത് റൗണ്ടും പൂര്‍ത്തിയായപ്പോള്‍ ഇരുവരും ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ അന്തിമവിധി വിജേന്ദറിന് സ്വന്തം.