ആദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിന് വേദിയാകുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ തയാറെടുപ്പുകൾ വിലയിരുത്താൻ കെ.സി.എ സംഘമെത്തി. പിച്ച് ഉൾപ്പടെ എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ. അനിൽകുംബ്ലെയുടെ ടെൻവിക് അക്കാദമിയിലെ കുട്ടികളുടെ പരിശീലനം താൽക്കാലികമായി പ്രധാന സ്റ്റേഡിയത്തിന് പുറത്തേയ്ക്ക് മാറ്റേണ്ടിവരുമെന്നും ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു പറഞ്ഞു
പുല്ലുമൂടിയ ഈ പ്രതലത്തിൽ അഞ്ചുപിച്ചുകളാണ് ഉള്ളത്. ചെമ്മണിന്റെ അംശംകുടിയ രണ്ടുപിച്ചും കളിമണ്ണ് കൂടുതലുള്ള മൂന്നുപിച്ചും. ചെമ്മൺപിച്ചിൽ റണ്ണൊഴുകും. ഇതിന് പുറമെ ആറ് പരിശീലന പിച്ചുകളുടെ നിർമാണം ഉടൻ തുടങ്ങും. ഔട്ട്ഫീൽഡ് ഇപ്പോൾത്തന്നെ മികച്ചതാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ അനിൽ കുംബ്ലെയുടെ അക്കാദമിയിലെ കുട്ടികളുടെ പരിശീനം ഈ മൈതാനത്ത് നിന്ന് മാറ്റേണ്ടിവരുമെന്ന് കെസിഎ.
കളിക്കാരുടെ വിശ്രമമുറിയാണ് മറ്റൊരു പ്രശ്നം. ഇപ്പോഴത് താഴെയുള്ള നിലയിലാണ്. ഫുടബോളിന് ഇത് മതിയാകും. എന്നാൽ ക്രിക്കറ്റിന് ഇത് മതിയാകില്ല. ഒരോപരിമിതികളും മൂന്നുമാസത്തിനകം പരിഹരിക്കാനാകുമെന്നാണ് കെ.സി.എയുടെ വിലയിരുത്തൽ. അറുപതിനായിരംപേരെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിനാകും. അംഗപരിമതർക്ക് ഉൾപ്പടെ കളികാണാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും.