E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

നടന്നത് ചിത്ര വധമോ, ഉഷ വധമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു ഇതിഹാസവും ഒരു ഭാവിതാരവും ഫ്രയിമുകള്‍ക്കുള്ളില്‍ മറയുന്നു. 15വര്‍ഷം രാജ്യത്തിനായി കയ്യുംമെയ്യും മറന്ന് ദൂരം താണ്ടിയവള്‍ ഇപ്പോള്‍ വില്ലത്തിയുടെ റോളില്‍. ദീര്‍ഘദൂര ഓട്ടത്തില്‍ രാജ്യത്തിനായി മെഡലുകള്‍ തീര്‍ക്കേണ്ടവളെ വിവാദത്തിന്റെ ട്രാക്കിലൂടെ ഓടിച്ച് ഓടിച്ച് തളര്‍ത്തി.

പി.യു.ചിത്രയ്ക്ക് ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ എല്ലാമലയാളികള്‍ക്കും നിരാശയുണ്ട്. ചിത്രയ്ക്കായി അണിചേര്‍ന്നവര്‍ ചിത്രയുടെ ഭാവിയെക്കാള്‍ പി.ടി.ഉഷ എന്ന ഇതിഹാസത്തിന്റെ വധം പൂര്‍ത്തിയാക്കാന്‍ വ്യഗ്രതകാണിച്ചു. 

ചിത്രയുടെ അവകാശത്തിനായി പോരാടുന്നവര്‍ എന്തിനാണ് ഉ·ഷ എന്ന ഇതിഹാസത്തെ മാത്രം വില്ലത്തിയുടെ റോള്‍ അണിയിച്ചത്. ഫെഡറേഷനെ ഒന്നാകെയോ സിലക്ഷന്‍ കമ്മിറ്റിയെ മുഴുവനായോ പഴി പറയാതെ സിലക്ഷന്‍ കമ്മിറ്റിയിലെ നിരീക്ഷകയുടെ റോളിലിരുന്ന ഉഷയില്‍ മാത്രം എന്തിന് ഫോക്കസ് ചെയ്തു. ഉഷാ സ്കൂളിനും ആ സ്കൂളിലെ കുട്ടികള്‍ക്കുമായി മുമ്പ് വാദിച്ചതിന്റെ രോഷം തീര്‍ത്തതോ? അതോ കേന്ദ്രത്തില്‍ പിടിപാടുള്ളതിനാലോ? അല്ലെങ്കില്‍ വെറുമൊരു ഈഗോയുടെ പുറത്തോ? 

യഥാര്‍ഥത്തില്‍ ഉഷ മാത്രമാണോ ചിത്രയുടെ പുറത്താകലിനു കാരണക്കാരി?

സിലക്ഷന്‍ കമ്മിറ്റിയിലെ നിരീക്ഷക എന്ന നിലയില്‍ പി.ടി.ഉഷ ചിത്രയ്ക്കായി വാദിച്ചില്ലെന്നും നിലകൊണ്ടില്ലെന്നും ചിത്രയെ ഒഴിവാക്കുന്നതില്‍ മുന്നില്‍ നിന്നെന്നും ആണ് പുറത്തുവന്നത്. നാലേ ഗുണം നാനൂറ് മീറ്റര്‍ റിലേയില്‍ അനു രാഘവന്‍ എന്ന മലയാളി താരം ലോക മീറ്റിനുള്ള ടീമിലെത്തിയത് ഉ·ഷ കാരണമാണ്. ദേബശ്രീ എന്ന അത്‌ലീറ്റിനെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ആ താരത്തിന്റെ വേഗവും മികവും (ഈ സീസണില്‍) അനു രാഘവനെക്കാള്‍ കുറവെന്ന് ഉഷ ചൂണ്ടിക്കാണിക്കുകയും ആ വാദം അംഗീകരിച്ച് അനു രാഘവന്‍ ടീമിലെത്തുകയും ചെയ്തു. 

ചിത്രയെ 1,500മീറ്ററില്‍ പരിഗണിച്ചപ്പോള്‍ (ഏഷ്യന്‍ മീറ്റിലെ സ്വര്‍ണ നേട്ടത്തില്‍ ടീമിലെടുക്കാം ) സീസണിലെ മോശം പ്രകടനവും സ്ഥിരതക്കുറവും ചൂണ്ടിക്കാട്ടി സിലക്ഷന്‍‌ കമ്മിറ്റിയിലെ മറ്റുള്ളവര്‍ നിലകൊണ്ടപ്പോള്‍ ഉഷ· വീറോടെ വാദിച്ചില്ലെന്നത് സത്യമാണ്. 3.50.07 സെക്കന്‍ഡാണ് 1,500മീറ്ററിലെ മികച്ച സമയം.  നാലു മിനിറ്റിനുള്ളില്‍ 1.500മീറ്റര്‍ ഓടിയെത്തിയവര്‍100നുമുകളിലുണ്ട്. നമ്മുടെ ചിത്ര ഇതുവരെ നാലില്‍ താഴെ സമയത്ത് ഓടിയെത്തിയിട്ടില്ല. ഈ സീസണിലും പ്രകടനം മോശം ആയിരുന്നു. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടുമ്പോള്‍ വ്യക്തിഗത സമയം മികച്ചതാക്കാനും ചിത്രക്കായിട്ടില്ല. ചൈനയുടെയും ജപ്പാന്റെയും കൊറിയയുടെയും മുന്‍നിര താരങ്ങള്‍ മാറി നിന്നപ്പോഴായിരുന്നു ചിത്രയുടെ സ്വര്‍ണ നേട്ടം. 

ഉഷയ്ക്ക് ചിത്രയോട് വിരോധമോ?

ഉഷ ഉ·ഷാ സ്കൂളിലെ കുട്ടികള്‍ക്കായി വാദിക്കുന്നു അവരെ മാത്രം പങ്കെടുപ്പിക്കുന്നു എന്നു വാദിക്കുന്നു. അതാണ് ചിത്രക്കായി വാദിക്കാത്തത് എന്നാണ് ആക്ഷേപം. പക്ഷെ 1,500 മീറ്ററില്‍ ഉഷാ സ്കൂളിന് കുട്ടികളില്ല. പിന്നെന്തിന് അവര്‍ ചിത്രയെ തഴയണം. പയ്യോളിയില്‍ നിന്ന് ലോസാഞ്ചലസ് വരെ ഓടിത്തീര്‍ത്ത ഉഷയ്ക്കറിയാം ഒരു അത്‌ലീറ്റിന്റെ കഠിനാധ്വാനം. അത് നേരില്‍ക്കണ്ടിട്ടുമുണ്ട് അവര്‍. ചിത്രയുടെ മികവിനെ ഒരിക്കലും ഇടിച്ചു താഴ്ത്തിയിട്ടുമില്ല.  

വന്‍കരയുടെ ചാംപ്യന്‍മാര്‍ക്ക് ലോക മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയുണ്ട്. എന്നാല്‍ അതത് രാജ്യത്തിന്റെയും ഫെഡറേ·ഷന്റെയും അനുമതി ഉണ്ടെങ്കില്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കു. 22വയസുകാരിയായ ചിത്രയ്ക്ക് ഇനിയൊരു ലോക ചാംപ്യന്‍ഷിപ്പിനുള്ള സാധ്യത അടഞ്ഞിട്ടുമില്ല. 

രണ്ടുവര്‍ഷം കൂടുമ്പോള്‍ ലോക മീറ്റുണ്ട്. ലോക മീറ്റും ഒളിംപിക്സും ലോക അത്്ലറ്റിക്സിലെ ഏറ്റവും മികച്ച രണ്ടു ടൂര്‍ണമെന്റുകളാണ്. ഇതില്‍ രണ്ടിലും രാജ്യത്തെ ഏറ്റവും മികച്ചവരെയാണ് ഓടിക്കുന്നത്.  ലോക ചാംപ്യന്‍ഷിപ്പിന് ട്രാക്ക് ഉണരുമ്പോള്‍ ചിത്ര വീട്ടിലാണ്, ഉഷ ടീമിനൊപ്പം ലണ്ടിനിലും. നോക്കേണ്ടത് ചിത്രയുടെ ഭാവി മാത്രം.?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :