പി.യു.ചിത്രയെ ലോകഅത്്ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് അവഗണിച്ച ഇന്ത്യൻ അത്്ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി വിശദീകരണം തേടി. ചിത്ര സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം. സമയപരിധി കഴിഞ്ഞെന്ന് വിശദീകരിച്ച ഫെഡറേഷനോട് സുധാസിങിന് എങ്ങിനെ അവസരം കിട്ടിയെന്നും കോടതി ചോദിച്ചു. പട്ടികയിൽ സ്ഥാനം നേടിയെങ്കിലും സുധാസിങ്ങിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അത്്ലറ്റിക് ഫെഡറേഷൻ തീരുമാനിച്ചു.
ഉത്തരവ് അപ്പാടെ അവഗണിച്ച ഇന്ത്യൻ അത്്ലറ്റിക് ഫെഡറേഷനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹർജി പരിഗണിച്ച ഹൈക്കോടതി ചിത്രയെ ഉൾപ്പെടുത്താത്തിന് വിശദീകരണം തേടി. ഇനിയും താരങ്ങളെ അത്്ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കാനാകില്ലെന്നും സമയപരിധി കഴിഞ്ഞെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാട്. എങ്കിൽ 3000മീറ്റർ സ്റ്റീപ്പിൾ ചേസിൽ സുധാസിങ് എങ്ങിനെ ഇടംതേടിയെന്നായി കോടതി. ഇക്കാര്യം കൃത്യമായി വിശദീകരിക്കാൻ ഫെഡറേഷനായില്ല.ഇതെല്ലാം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർേദശിച്ചു. എന്നാൽ അത്്ലറ്റിക് ഫെഡറേഷൻ ഭാരാവാഹികളും , ഒഫീഷ്യൽസും ലോകമീറ്റിൽ പങ്കെടുക്കാൻ ലണ്ടനിലാണെന്ന് ഫെഡറേഷന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. എന്തായാലും വിശദീകരണം ലഭിച്ചേ തീരൂ എന്ന നിലപാട് കോടതിയും സ്വീകരിച്ചു. അതേസമയം ഹൈക്കോടതി സിംഗിൾ ബെഞ്ചൽ നിന്നുണ്ടായ പ്രതികൂല പരമാർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. എന്നാൽ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാനായിനായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
പിയു ചിത്ര നേരിട്ടെത്തിയാണ് ഇന്ന് ഹൈക്കോടതിയൽ നേരിട്ടെത്തിയാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. അതേസമയം പി.യു.ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയത് വിവാദമായ സാഹചര്യത്തിലാണ് അവസാന നിമിഷം ടീമില്‍ ഇടം പിടിച്ച സുധാസിങ്ങിനെ മല്‍സരിപ്പിക്കേണ്ടന്ന് അത്ലറ്റിക് ഫെഡറേഷന്‍ തീരുമാനിച്ചു. തന്‍റെ അറിവില്ലാതെയാണ് ലോക മീറ്റിനുള്ള അന്തിമപട്ടിക അയച്ചതെന്ന് സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജി.എസ് രണ്‍ധാവയും നിലപാടെടുത്തു ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നതായിസുധാസിങ് പറഞ്ഞതും വിവാദമായിരുന്നു.