E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

സുധയ്ക്കും എൻട്രി; ചിത്രയെ വീണ്ടും തഴഞ്ഞ് അത്‍ലറ്റിക് ഫെഡറേഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.യു.ചിത്രയ്ക്കൊപ്പം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മൂന്ന് പേരിലൊരാളായ സുധാസിങ്ങിനെ അവസാനനിമിഷം തിരുകികയറ്റി അത്‌ലറ്റിക് ഫെഡറേഷന്റെ ഇരട്ടനീതി. മുവായിരം മീറ്ററില്‍ സുധ ഉള്‍പ്പെടുന്ന സ്റ്റാര്‍ട്ട്ലിസ്റ്റ് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിദ്ധീകരിച്ചു. കേരള ഹൈക്കോടതിയെ പോലും കബളിപ്പിച്ചാണ് അവസാനനിമിഷത്തില്‍ ഫെഡറേഷന്റെ ഈ നീക്കം. യോഗ്യത നേടാന്‍‍ കഴിയാതെ പോയ ദ്യുതി ചന്ദും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി. 

വിവിധരാജ്യങ്ങളില്‍ നിന്ന് ലോകചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടികയാണിത്. മുവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിനുള്ള മല്സരാര്‍ഥികളില്‍ സുധാസിങ്ങിന്റെ പേരുണ്ട്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ പോലെ തന്നെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട അത്‌ലീറ്റാണ് സുധാ സിങ്. പ്രകടനം മോശമായതിനാല്‍ ഒഴിവാക്കിയെന്നായിരുന്നു സിലക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണം. യോഗ്യതാമാര്‍ക്കിനേക്കാള്‍ 10.42 സെക്കന്‍ഡ് പിന്നിലാണ് ചിത്ര ഫിനിഷ് ചെയ്തതെങ്കില്‍ യോഗ്യതാമാര്‍ക്കിനേക്കാള്‍ 17.05 സെക്കന്‍ഡ് പിറകിലാണ് സുധ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇടപെടലുകളിലാണ് ടീമില്‍ ഇല്ലാതിരുന്ന സുധ ലോകചാംപ്യന്‍ഷിപ്പിന്റെ ഭാഗമായത്. അതായത് കേരളാ ഹൈക്കോടതി ചിത്രയുടെ പരാതിയില്‍ വിശദീകരണം തേടിയ സമയത്തും സുധയെ തിരുകികയറ്റാനുള്ള ശ്രമത്തിലായിരുന്നു ഫെഡറേഷന്‍. 24-ാം തിയതിക്കു ശേഷം ആരേയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന ഫെഡറേഷന്റെ വാദവും ഇതോടെ പൊളിഞ്ഞു. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയില്‍ 122-ാം സ്ഥാനത്തായിട്ടും സുധക്ക് അവസലരം ലഭിച്ചു. അത്‌ലറ്റിക് ഫെഡറേഷന്‍ നിഷ്‍കര്‍ഷിച്ച ഗുണ്ടൂരിലെ സീനിയര്‍ മീറ്റിന് സുധ എത്തിയതുപോലുമില്ലെന്നത് മറ്റൊരു വസ്തുത. 24ആംഗ ടീമില്‍ ഉള്‍പ്പെടാത്ത ദ്യുതി ചന്ദിന്റെ പേരും ലോകചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ മല്‍സരാര്‍ഥികളുടെ പട്ടികയിലുണ്ട്. സുധയും ദ്യുതിയും ഉള്‍പ്പെട്ടതോടെ ഇന്ത്യന്‍ സംഘാംഗങ്ങളുടെ എണ്ണം 24ല്‍ നിന്ന് 26 ആയി. പി.ടി.ഉഷയും അഞജു ബോബി ജോര്‍ജും ഡെപ്യൂട്ടി കോച്ച് രാധാക്ൃഷണന്‍ നായരും ഉള്‍പ്പെടെ സിലക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുത്തവരാണ് സുധയും ദ്യുതിയും എങ്ങനെ ടീമിലെത്തിയെന്ന് വ്യക്തമാക്കേണ്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :