ഗുണ്ടൂരിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ കിരീടം നേടിയ കേരള ടീമിനു പാലക്കാട് റയിൽവേ സ്റ്റേഷനിൽ ആവേശോജ്ജ്വല സ്വീകരണം. സംസ്ഥാന സ്പോർട്സ് കൗൺസിലും സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനും ചേർന്നാണ് വരവേൽപ് ഒരുക്കിയത്.
പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് ദേശീയമീറ്റിൽ കേരളം കിരീടം ചൂടിയത്. മഴയെ പോലും തോൽപിച്ച് നേട്ടവുമായെത്തിയ ടീമന് നൽകിയ സ്വീകരണത്തിലു അതേ ആവേശം പ്രകടമായി.
ഗുണ്ടൂരിൽ നിന്നു 56 അംഗ കായികസംഘം ശബരി എക്സ്പ്രസിലാണ് എത്തിയത്. 11 സ്വർണവും എട്ടു വെള്ളിയും നാലു വെങ്കലവും അടക്കം 159 പോയിന്റു നേടിയായാരുന്നു കേരളത്തിന്റെ മുന്നേറ്റം. മികച്ച പ്രകടനം നേടിയ തമിഴ്നാടും ഹരിയാനയും ഉയർത്തിയ വെല്ലുവിളികളെ കേരള താരങ്ങൾക്ക് അതിജീവിക്കാനായെന്ന് വെല്ലുവിളികളെ അതിജീവിക്കാൻ താരങ്ങൾക്കായി.
കേരളത്തിന്റെ തുടർച്ചയായുളള ഒൻപതാമത്തെ കിരീട നേട്ടമാണിത്. ടീം അംഗങ്ങൾക്ക് മധുരവും ഭക്ഷണവും നൽകിയാണ് യാത്രയാക്കിയത്.