ക്രിക്കറ്റ് പരിശീലന രംഗത്ത് ചരിത്രം കുറിച്ച എം.ആർ.എഫ് - ക്രിക്കറ്റ് ഓസ്ട്രേലിയ കൂട്ടുകെട്ടിന് ഇരുപത്തിയഞ്ച് വയസ്. പേസ് ബോളിങ്ങിൽ മികച്ച പരിശീലന പരിപാടികളുമായി മുന്നോട്ട് പോകാനാണ് അക്കാദമിയുടെ തീരുമാനം.
മികച്ച ഫാസ്റ്റ് ബൗളർമാരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.ആർ.എഫ് പേസ് ഫൗണ്ടേഷൻ ആരംഭിക്കുന്നത്. 1992 ൽ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള സഹകരണം അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. ഒട്ടേറെ താരങ്ങൾ പേസ് ബൗളിങ്ങിൽ മിന്നും പ്രകടനം കാഴ്ചവെക്കാൻ കാരണമായ കൂട്ടുകെട്ടാണ് വജ്രജൂബിലി ആഘോഷിക്കുന്നത്. കൂട്ടുകെട്ടിന്റെ ആദ്യ ഗുണഭോക്താക്കളിൽ ഒരാളാണ് ഓസ്ട്രേലിയൻ താരം ഗ്ലെൻ മഗ്രാത് ഇന്ത്യൻ പിച്ചുകളിൽ പരിശീലിച്ചാൽ ലോകത്ത് എവിടെയും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്ന് ഗ്ലെൻ മഗ്രാത്. മികച്ച ഫാസ്റ്റ് ബൗളർമാരെ വളർത്തിയെടുക്കാനുള്ള പ്രയത്നവുമായി അക്കാദമി മുന്നോട്ട് പോകുമെന്ന് എം.ആർ.എഫ് മാനേജിങ് ഡയറക്ടർ രാഹുൽ മാമ്മൻ പറഞ്ഞു.
ബ്രെറ്റ് ലീ, മിച്ചൽ ജോൺസന്‍, ജോഷ് ഹേസൽവുഡ്, സഹീർ ഖാൻ, ഷുഐബ് അക്തർ, വരുൺ ആരോൺ എന്നിവരെല്ലാം എം.ആർ.എഫ് - ക്രിക്കറ്റ് ഓസ്ട്രേലിയ സഹകരണത്തിന്റെ ഗുണം ലഭിച്ചവരാണ്. എംആർഎഫ് സിഎംഡി കെ.എം.മാമ്മൻ, വൈസ് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ അരുൺ മാമ്മൻ, ഓസ്ട്രേലിയ നാഷനൽ ക്രിക്കറ്റ് സെന്റർ മുഖ്യ പരിശീലകൻ ട്രോയ് കൂളി, പരിശീലകൻ റയാൻ ഹാരിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.