സംസ്ഥാന സ്പോട്സ് കൗൺസിലിന്റെ അൻപത് സെന്ററുകളിൽ കായിക പരിശിലകരില്ല. താൽക്കാലിക പരിശിലകരെ നിയമിക്കാൻ അഭിമുഖവും കായിക പരീക്ഷയും നടത്തിയെങ്കിലും ഇതുവരെ നിയമം നടന്നില്ല. ഇതോടെ നിരവധികായിക നേട്ടങ്ങൾ കൈവരിച്ച സ്കൂളുകളിലും കോളജുകളിലും കായകതാരങ്ങൾ വലയുന്നു.
സ്പോട്സ് ഹോസ്റ്റലുകളിലേയ്ക്കും കൗൺസിൽ സെന്ററുകളിലേയ്ക്കും താൽക്കാലിക പരിശീലകരെ തിരഞ്ഞെടുക്കാൻ കഴിഞ്ഞമാസം 17നാണ് അഭിമുഖം നടത്തിയത്. കായികക്ഷമതപരീക്ഷയും നടത്തി. എന്നാൽ ഇതുവരേയും പരിശീലകരുടെ നിമനം നടന്നിട്ടില്ല. ഇതേതുടർന്ന് പലയിടങ്ങളിലും പരിശീലകർ ഇല്ലാത്ത നിലയാണ്. കായികരംഗത്ത് ഏറെ മികവുപുലർത്തുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്, പാല സെന്റ് തോമസ് കോളജ്, എസ്.എച്ച് കോളജ് തേവര, എന്നിവിടങ്ങളിലൊന്നും കായികപരിശീലകരില്ല. കാസർകോഡ് സെൻട്രലൈസഡ് ഹോസ്റ്റലിലും സമാന സ്ഥിതി.
കൗൺസിലിൽ കരാർ അടിസ്ഥാനത്തിലുണ്ടായിരുന്ന 47 പരിശീലകരെ കരാർ നീട്ടിനൽകാതെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൗൺസിലിൽ പരിശീലകർക്കായി യൂണിയൻ രൂപികരിച്ചത്. യൂണിയൻവരുന്നതിെനതിരെ കൗൺസിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും പരസ്യമായി അതൃപ്തി അറിയിച്ചെങ്കലും ഫലമുണ്ടായില്ല. യൂണിയനോട് ചേർന്നുനിൽക്കുന്നവരെ കരാർപരിശീലകരായി നിയമിക്കാനാണ് ശ്രമം നടക്കുന്നത്.